Fri. Apr 19th, 2024

തെളിവ് നശിപ്പിക്കാന്‍ പുതിയ ഫോണ്‍, ‘പ്ലാന്‍ ബി’യും; കുന്ദ്ര നീലചിത്ര കേസില്‍ പൊലീസ്

By admin Jul 27, 2021 #bluefilm #raj kundra
Keralanewz.com

മുംബൈ: നീലചിത്ര നിര്‍മാണ -വിതരണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലാകുമെന്ന് അറിഞ്ഞതോടെ നടത്തിയത് നാടകീയ നീക്കങ്ങള്‍. ഫെബ്രുവരിയില്‍ പോണോഗ്രാഫി റാക്കറ്റിനെ മുംബൈയില്‍ അറസ്റ്റ് ചെയ്തതോടെ മൊബൈല്‍ ഫോണില്‍നിന്ന് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും പഴയ ഫോണ്‍ മാറ്റി പുതിയ ഫോണ്‍ വാങ്ങുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം.

രാജ് കുന്ദ്രയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. വാട്സ്ആപ് ചാറ്റുകള്‍, കോള്‍ റെക്കോഡുകള്‍, മെസേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയ തെളിവുകള്‍ ശേഖരിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ കുന്ദ്ര ക്രൈം ബ്രാഞ്ചില്‍ സമര്‍പ്പിച്ച ഫോണ്‍ മാര്‍ച്ചില്‍ വാങ്ങിയതാെണന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. പുതിയ ഫോണ്‍ വാങ്ങിയപ്പോള്‍ പഴയ േഫാണ്‍ നശിപ്പിച്ചതായായും കുന്ദ്ര പൊലീസിനെ അറിയിക്കുകയായിരുന്നു.

കുന്ദ്രയുടെ പഴയ മൊബൈല്‍ ഫോണ്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളും ചാറ്റുകളും കണ്ടെത്താന്‍ സാധിക്കില്ല.

അതേസമയം കേസില്‍ കുന്ദ്രക്കെതിരെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജീവനക്കാരോട് വിഡിയോ ക്ലിപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി മൊഴി നല്‍കി. ജീവനക്കാരുടെ മൊഴിയില്‍ അശ്ലീല ചിത്രങ്ങള്‍ കുന്ദ്രയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍നിന്നാണ് അപ്ലോഡ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ആപ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ്ള്‍ ആപ്പ് സ്റ്റോറില്‍നിന്നും നീക്കം ചെയ്തിരുന്നു. ആപ്പ് നീക്കം ചെയ്യുമെന്ന് അറിയാവുന്നതിനാല്‍ തന്നെ പ്ലാന്‍ ബി നടപ്പാക്കുകയും ബോളിഫെയിം എന്ന ആപ്പ് അവതരിപ്പിച്ചതായും പൊലീസ് പറയുന്നു. ബിസിനസ് മുന്നോട്ടുപോകാന്‍ വേണ്ടിയാണിതെന്നും പൊലീസ് പറയുന്നു.

അതേസമയം, നിരവധി തെളിവുകള്‍ കുന്ദ്ര നശിപ്പിച്ചെങ്കിലും മുംബൈ അന്ദേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ ഡീലീറ്റ് ചെയ്ത ഡിജിറ്റല്‍ തെളിവുകള്‍ ഡിജിറ്റല്‍ ഫോറന്‍സിന്‍റെ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

പ്രധാന പ്രതികളായ മൂന്നുപേരില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് സെര്‍വര്‍ ലഭ്യമാകൂ. രാജ് കുന്ദ്രക്കും രയാന്‍ തോര്‍പെക്കുമാണ് സെര്‍വര്‍ ഉപയോഗിക്കാന്‍ കഴിയൂ. രാജ് കുന്ദ്രയുടെ ഓഫിസില്‍നിന്ന് 120 നീല ചിത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇതെല്ലാം കുന്ദ്രയുടെ ആപ്പിന്‍റെ ബാനറിലുള്ളതായിരുന്നു.

Facebook Comments Box

By admin

Related Post