കേരളീയത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേരളീയം അവസാനിക്കുമ്ബോള്‍ അവിടെ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.
വികൃതമായ രീതിയില്‍ വേഷം കെട്ടിച്ച് നിര്‍ത്തി ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്നും കേരളത്തിൻ്റെ യശസ് ലോകത്തിന് മുന്നില്‍ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘാടകര്‍ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളീയത്തില്‍ പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കണ്ടില്ലെന്നും
നിക്ഷേപം ഉണ്ടാകുമെന്ന് പറഞ്ഞിട്ട് കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങള്‍ വരുന്ന രീതിയിലുള്ള ഇടപെടലുകള്‍ കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളീയത്തിലൂടെ മയക്കുമരുന്ന് സംഘങ്ങള്‍ക്കും ക്വട്ടേഷൻ സംഘങ്ങള്‍ക്കും ലൈസൻസ് കിട്ടിയ അവസ്ഥയാണെന്നും
സര്‍ക്കാര്‍ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.