ബംഗളൂരു:ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതര്‍ലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലോകകപ്പില്‍ നെതര്‍ലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ.
എന്നാല്‍ നെതര്‍ലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നടത്തിയ അട്ടിമറി ഒഴിച്ചാല്‍ ഓര്‍ത്തുവയ്‌ക്കാൻ മറ്റൊന്നുമില്ല. ഞായറാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ- നെതര്‍ലാൻഡ്‌സ് മത്സരം. ഇന്ത്യക്കെതിരെയുളള മത്സരത്തിലെ ഡച്ച് പടയുടെ പ്രതീക്ഷകള്‍ പങ്കുവെയ്‌ക്കുകയാണ് ഇന്ത്യൻ വംശജനായ തേജ നിതാമനുരു.
മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ശക്തമായ വിശ്വാസം ഡച്ച് ടീമിന് ഉണ്ടെന്നാണ് തേജ പറയുന്നത്.
ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമിനെതിരെയാണ് ഞങ്ങള്‍ കളിക്കാനൊരുങ്ങുന്നത്. ഈ ആവേശത്തില്‍ ക്രീസിലെത്തുമ്ബോള്‍ ഇന്ത്യക്കെതിരെ മികച്ച വിജയം നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞായറാഴ്ച ഇന്ത്യക്കെതിരെ മികച്ച പോരാട്ടം ഞങ്ങള്‍ പുറത്തെടുക്കും. ഞങ്ങളുടെ ബൗളിംഗ് നിരയില്‍ മികച്ച താരങ്ങളുണ്ട്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശുന്ന ബാറ്റര്‍മാരുമുണ്ട്. നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്‌ത്താൻ സാധിക്കുന്ന താരങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് ഇന്ത്യക്കെതിരെയുളള മത്സരത്തില്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും. ക്രിക്കറ്റില്‍ ചിലസമയത്ത് അട്ടിമറികളും സംഭവിക്കും. ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഇന്ത്യക്കെതിരെ വിജയം നേടുമെന്നും തേജ പറഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ച ടീമാണ് നെതര്‍ലാൻഡ്‌സ്. 2022 ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് പോലെ ധര്‍മശാല വേദിയായ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ ഡച്ച് പടയ്‌ക്ക് സാധിച്ചിരുന്നു.