ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഹൈകോടതിയുടെ വിധി കടുത്തതും മാതൃകാപരവുമാണെങ്കിലും ഇതുപോരെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ജയിലില്‍ കിടന്നു നരകിച്ചാല്‍ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു.
ടിപി ഓർമ്മിക്കപ്പെടുമ്ബോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടുമെന്നും രാഹുല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഒപ്പം കെ.കെ. രമക്ക് മുൻപിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോകുന്ന ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു.
കുറിപ്പ് പൂർണ രൂപത്തില്‍:
കടുത്തതും മാതൃകാപരവുമായ ശിക്ഷയാണെങ്കിലും, ഇതു പോരായിരുന്നു എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ജയിലില്‍ കിടന്നു നരകിച്ചാല്‍ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു … ടിപി ഓർമ്മിക്കപ്പെടുമ്ബോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടും …..