തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളില്‍ റെയ്ഡുമായി സിബിഐ. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, അമ്ബാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന.
റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ ഇത്തരത്തില്‍ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തല്‍.
വിവിധ വീസ കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാർക്കുമെതിരെ കേസെടുത്തു. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയും ഇതുവരെയുള്ള പരിശോധനയില്‍ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്.
Facebook Comments Box