തൃശൂർ: സംസ്ഥാനത്ത് വോട്ട്മറിക്കാൻ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സജീവമായിരുന്നെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ .
18 മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും തൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്കും എന്നതാണ് അന്തർധാരയുടെ ഫോർമുലയെന്നും മുരളീധരൻ ആരോപിച്ചു. ഈ അന്തർധാര ജനം പൊളിക്കുമെന്നും 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജന്റെ ചര്‍ച്ചയടക്കം എല്ലാ കാര്യങ്ങളും പിണറായി അറിഞ്ഞിട്ടേ സി.പി.എമ്മില്‍ നടക്കുകയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ ഓഫിസില്‍ വന്നതുതന്നെ ഡീല്‍ ഉറപ്പിക്കാനാണെന്നും മുരളീധരന്‍ പരിഹസിച്ചു.
Facebook Comments Box