അവയവക്കച്ചവടം കൊച്ചിയിലെ വമ്പൻ ഹോസ്പിറ്റലുകൾ സംശയ നിഴലിൽ.
കൊച്ചി:അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം ആരംഭിച്ചു.
രോഗികളുടെ ഡേറ്റ കേരളത്തിലെ ചില ആശുപത്രികള്‍ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിത്. കൊച്ചി എൻഐഎ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.
അതേസമയം, വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി മധു ജയകുമാറിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും, മനുഷ്യക്കടത്ത് സംബന്ധിച്ച് വിഷമായ അന്വേഷണം നടത്തണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. തൃശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമ്ബാശേരി അവയവക്കടത്തില്‍ അന്തർ ദേശീയ ബന്ധങ്ങളുണ്ടെന്ന് നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന നാസർ സാബിത്താണ് കേസില്‍ ഒന്നാം പ്രതി.