ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്,ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കാം; യു എ ഇ യിൽ ഉള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം.
ദുബായ്: ഇറാൻ, ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് ദുബായ്. ശൈത്യകാലം വരാറായതോടെ ബുർജ് ഖലീഫ, ജുമൈറ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികള്‍ പദ്ധതിയിട്ടു കഴിഞ്ഞിട്ടുണ്ടാകും, എന്നാല്‍, ഇറാൻ – ഇസ്രായേല്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഏത് നിമിഷവും ആക്രമണം ഉണ്ടാകാവുന്ന അവസ്ഥയാണെന്ന് യുകെ അവരുടെ പൗരന്മാർക്ക് നല്‍കിയ നിർദേശത്തില്‍ പറയുന്നു.
ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന എമിറേറ്റായതിനാല്‍ ഭീകരവാദികള്‍ ദുബായ് ലക്ഷ്യമിടാനുള്ള സാദ്ധ്യത കൂടുതലാണ്.
ഈജിപ്ത്, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ടുണീഷ്യ, ഖത്തർ, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളില്‍ അപകട സാദ്ധ്യതയുണ്ടെന്നാണ് യുകെയിലെ ഫോറിൻ ആൻഡ് കോമണ്‍വെല്‍ത്ത് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) നല്‍കിയ നിർദേശം. സ്ഥിതിഗതികള്‍ അതവേഗം മറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളിലേക്കുള്ള യാത്ര കരുതി വേണമെന്നും നിർദേശം നല്‍കി.
ചെങ്കടലിലെ അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗതം തടയാൻ ഹൂതി തീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സൈനിക പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍, യാത്ര സുരക്ഷിതമായിരിക്കുമെന്ന് പറയാൻ കഴിയില്ല. നല്‍കിയിരിക്കുന്ന മാർഗനിർദേശങ്ങള്‍ എല്ലാം പാലിക്കുക. വനിതകള്‍, വൈകല്യമുള്ളവർ, എല്‍ജിബിടിക്യു തുടങ്ങിയ വിഭാഗങ്ങള്‍ക്കായി പ്രത്യേകം നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരും സാഹസിക യാത്രകള്‍ നടത്തുന്നവരും ഈ നിർദേശങ്ങള്‍ വായിച്ചശേഷം മാത്രം യാത്ര ചെയ്യുക എന്നും എഫ്‌സിഡിഒ നല്‍കിയ നിർദേശത്തില്‍ പറയുന്നുണ്ട്.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ പ്രത്യേക ശ്രദ്ധ വേണമെന്നും എഫ്‌സിഡിഒ പൗരന്മാർക്ക് നല്‍കിയ നിർദേശത്തില്‍ പറയുന്നുണ്ട്.