National News

വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു : പിന്നാലെ നൂറോളം ബംഗ്ലാദേശികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു തകര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍

Keralanewz.com

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അനധികൃതമായി താമസിച്ചിരുന്ന നൂറോളം ബംഗ്ലാദേശികളുടെ വീടുകള്‍ ബുള്‍ഡോസർ കൊണ്ട് ഇടിച്ചു തകർത്തു .

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച്‌, ഡിഡിഎ ഭരണകൂടവും പോലീസും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തൈമൂർ നഗർ ഡ്രെയിനിന് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഡ്രെയിനിന്റെ ഒമ്ബത് മീറ്റർ പരിധിയിലുള്ള നിരവധി അനധികൃത കെട്ടിടങ്ങളും അനുബന്ധ നിർമ്മാണങ്ങളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ പൊളിച്ചുമാറ്റി. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികള്‍ അഴുക്കുചാലിന് സമീപമുള്ള ഭൂമി കയ്യേറിയാണ് ഇവ നിർമ്മിച്ചത്. അനധികൃതമായി നിർമ്മിച്ച നൂറിലധികം വീടുകളാണ് പൊളിച്ചുമാറ്റിയത്.

വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ച ശേഷമായിരുന്നു നടപടി . സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ ഡല്‍ഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും പട്രോളിംഗ് നടത്തി.തെക്കുകിഴക്കൻ ഡല്‍ഹിയിലെ തൈമൂർ നഗർ ഡ്രെയിനിന് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാൻ ഏപ്രില്‍ 28 ന് ഡല്‍ഹി ഹൈക്കോടതി ഡിഡിഎ ഭരണകൂടത്തോട് നിർദ്ദേശിച്ചിരുന്നു. ഈ അഴുക്കുചാലില്‍ തുടർച്ചയായി മാലിന്യം അടിഞ്ഞുകൂടുന്നതായും ശരിയായ രീതിയില്‍ വൃത്തിയാക്കാത്തതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Facebook Comments Box