ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഡിസിസി പട്ടികയില്‍ കേരളത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. ചര്‍ച്ച നടത്തിട്ടില്ലെന്ന് മാത്രമല്ല ചര്‍ച്ച നടന്നുവെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേരളത്തില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു . ആവശ്യമായ ചര്‍ച്ച നടത്തിയില്ലെങ്കില്‍ ഹൈക്കാമാന്‍ഡിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലായിരുന്നെന്നും ചെന്നിത്തല. പരസ്യപ്രതികരണവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോട പാർട്ടിക്കുള്ളിൽ തർക്കവും തമ്മിൽ തല്ലും രൂക്ഷമാണ്.
അതേസമയം, സസ്പെൻഷന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ശിവദാസൻ നായരും രംഗത്തെത്തി. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ പ്രതികരിച്ചു.
പാർട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം. കോൺഗ്രസ് കോൺഗ്രസല്ലാതാകുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു
Facebook Comments Box