കോട്ടയം: ജില്ലാ ആസ്ഥാനത്ത് പാരലൽ കോളേജ് നടത്തുന്ന പാലാക്കാരനായ പാരമ്പര്യ കോൺഗ്രസ്സുകാരന്റെ മകൻ കൂടിയായ യുവ നേതാവ് വാക്കിലും പ്രവർത്തിയിലും രക്തത്തിലും അലിഞ്ഞു ചേർന്ന അന്ധമായ കേരള കോൺഗ്രസ്സ് വിരോധത്തോടെ സ്വന്തമായി നടത്തുന്ന മഞ്ഞ ഓൺലൈൻ പത്രത്തിൽ ലക്കും ലഗാനുമില്ലാതെ വ്യാജ വാർത്തകൾ നൽകി പാലാക്കാർക്കു തന്നെ നാണക്കേട് ഉണ്ടാക്കുന്നത് തുടർകഥയാകുന്നു
വർഷങ്ങൾക്കു മുൻപ് സ്വന്തം സഹോദരനെ കോടികൾ വിലയുള്ള മയക്കുമരുന്നുമായി എറണാകുളത്തു നിന്നും പിടികൂടിയതും റിമാന്റിൽ ജയിലിൽ കിടന്നതും സംബന്ധിച്ച് വന്ന വാർത്തകൾ പാലായിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടുത്ത നാളിൽ പ്രചരിക്കുന്നുണ്ട്.സ്വന്തം കുടുംബത്തിലെ കഥകൾ മറന്നുപോയതാണോ അതോ രാഷ്ട്രീയ ലാഭം മാത്രമാണോ ഇതിനു പിന്നിൽ എന്ന് ആണ് പൊതുജനം സംശയിക്കുന്നത്
വിവാദമായ ആ കേസിന്റെ സമയത്ത് കേസിലെ പ്രതി വൈസ് ചെയർമാൻ ആയ കോളേജിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പരാതി ഉയർന്നെങ്കിലും പിതാമഹന്റെ പേര് പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രിയെ സ്വാധീനിച്ചു എല്ലാം ഒതുക്കി തീർക്കുകയായിരുന്നു . ലഹരികടത്തു കേസിൽ പ്രതിയായ ആൾ തന്നെ നടത്തുന്ന കോളേജിൽ വൻ ലഹരിമരുന്ന് ഉപയോഗസാധ്യത അന്ന് പലരും ഉന്നയിച്ചിരുന്നു
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന കമ്മറ്റിയെ പോലും പ്രതിസന്ധിയിലാക്കി വെറുമൊരു മണ്ഡലം ഭാരവാഹി നടത്തിയ പ്രസ്താവന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടിട്ടും നടപടി തടഞ്ഞു നിർത്തിയിരിക്കുന്നത് സഹപാഠി കൂടെ ആയ ജില്ലാ പ്രസിഡന്റും ഒപ്പം ഹാഗിയ സോഫിയ വിഷയത്തിലൂടെ സഭയ്ക്ക് എതിരെ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയ മുൻ മുഖ്യന്റെ മകനും ചേർന്നാണ് എന്നാണ് സ്വന്തം പാർട്ടിക്കാർ തന്നെ അടക്കം പറയുന്നത്
പഴയ ലഹരിക്കേസ് ഒതുക്കിയത് മുതൽ മുൻ മുഖ്യന്റെ ഗ്രൂപ്പിലേക്ക് ചേക്കേറിയ അപ്പനും മക്കളും പാലായിൽ താമസിച്ച് പാർട്ടി മീറ്റിങ് വിളിച്ചു കൂട്ടാൻ എത്തിയ തിരുവനന്തപുരംകാരനായ കെ പി സി സി ഭാരവാഹിയെ വാഗമണ്ണിലും മറ്റുമായി കൊണ്ടുപോയി ദിവസങ്ങൾ എല്ലാ രീതിയിലും സത്കരിച്ചും പാരിതോഷികങ്ങൾ നൽകിയും നേടിയെടുത്ത ഭാരവാഹിത്വത്തിൽ ഇരുന്നു കൊണ്ട് ഉത്തരവാദിത്വമില്ലാതെ പ്രസ്താവനകൾ നടത്തി പാർട്ടിക്ക് നാണക്കേടും അവമതിപ്പും ഉണ്ടാക്കുന്നു എന്ന് നിരവധി പരാതികൾ ആണ് ഇതിനോടകം തന്നെ നേതൃത്വത്തിന് ലഭിച്ചതായി അറിയുന്നു
സ്വന്തം കുടുംബ വൈരാഗ്യം തീർക്കാൻ പാർട്ടി പദവി ദുരുപയോഗം ചെയ്ത് കൂടെ നിൽക്കുന്നവരെ ബലിയാടാക്കുന്നു എന്നാണ് മുഖ്യ പരാതി . അതിനിടെ സ്വന്തം കുടുംബത്തിൽ സ്വത്ത് തർക്കം ഉടലെടുത്തു എന്നും വിവാദ വിഷയം വഴി സ്വന്തം കൂടപ്പിറപ്പിനെ നാണംകെടുത്താനുള്ള അവസ്സരം ഇയാൾ നന്നായി വിനിയോഗിക്കുന്നതാണെന്നും ജനസംസാരം ഉടലെടുത്തിട്ടുണ്ട്
ആരെക്കുറിച്ചും എന്തും പറയുന്ന കുരുട്ടുബുദ്ധി സ്വഭാവം വെച്ച് എന്തും സംഭവിക്കാം എന്നാണ് പൊതുജനം അടക്കം പറഞ്ഞു ചിരിക്കുന്നത്.എന്തായാലും പുതിയ വിവാദം പാലായിലെ പ്രസിദ്ധമായ ഈ കുടുംബത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കിയിരിക്കുകയാണ്