കേരളത്തിൽ ലൗജിഹാദ് ഉണ്ട് എന്ന് പറഞ്ഞ പാലാ ബിഷപ് മാർ ജോസഫ് കല്ലെറങ്ങാട്ടിനെ പിന്തുണക്കുന്ന മാണി സി കാപ്പന്റെയും പാലാ യൂത്ത് കോൺഗ്രസിന്റെയും നിലപാട് ഓന്തിന്റെ നിറം മാറുന്നത് പോലെയാണ് എന്ന വിമർശനം ഉയരുന്നു
ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷൻ സമയത്ത് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ലൗജിഹാദ് ആരോപണം ഉയർന്നാൽ അത് സംബന്ധിച്ച പരാതി അന്വേഷിക്കണം എന്ന് പറഞ്ഞ ജോസ് കെ മാണിയെ കടന്നാക്രമിക്കുകയായിരുന്നു കാപ്പനും പാലാ യൂത്ത് കോൺഗ്രസും ചെയ്തത്
അന്ന് ജോസ് കെ മാണി പറഞ്ഞത് മണ്ടത്തരമാണ് എന്നും പരാമർശം യുഡിഎഫിന് ഗുണം ചെയ്യുമെന്നും ലൗജിഹാദ് എന്നൊന്നില്ലെന്നും അതൊരു ചർച്ചാ വിഷയമേയല്ലെന്നുമായിരുന്നു കാപ്പന്റെ പ്രതികരണം
ജോസ് കെ മാണി മതസൗഹാർദ്ദം തകർക്കുന്നുവെന്നും വർഗ്ഗീയ പ്രചരണം നടത്തുന്നു എന്നും പാലാക്കാർ ഇലക്ഷന് മറുപടി കൊടുക്കണം എന്നുമായിരുന്നു പാലാ യൂത്ത് കോൺഗ്രസിന്റെ നിലപാട് എന്നാൽ പാലാ ബിഷപ് തന്റെ നയം വ്യക്തമാക്കിയതോടെ കാപ്പനും പാലാ യൂത്ത് കോൺഗ്രസിനും പഴയ നിലപാട് തളളിപ്പറയേണ്ട സാഹചര്യം വന്നിരിക്കുകയാണ്
ഇത് ഓന്തിന്റെ നിറം മാറുന്നത് പോലെയാണ് എന്നാണ് വിമർശനം ഉയരുന്നത് വിശ്വാസി വോട്ട് ലക്ഷ്യം വച്ചാണ് മുൻ നിലപാട് മാറ്റിവെച്ച് കാപ്പൻ ബിഷപിനെ സപ്പോർട്ട് ചെയ്തത് എന്നാണ് കരുതപ്പെടുന്നത് ജോസ് കെ മാണിക്ക് എതിരെ പറഞ്ഞ അന്നത്തെ നിലപാട് കാപ്പൻ തിരുത്തി മാപ്പ് പറയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്
ലൗ ജിഹാദ് ആരോപണം ഉയർന്നാൽ അന്വേഷണം നടത്തണം എന്ന് പറഞ്ഞ ജോസ് കെ മാണിക്ക് എതിരെ വ്യാപക വിമർശനം അന്നുയർന്നിരുന്നു പിന്തുണയുമായി ആരും വന്നിരുന്നില്ല
ഇന്ന് പാലാ ബിഷപിനെ പിന്തുണക്കാനെത്തിയവർ എല്ലാവരും തന്നെ അന്ന് ജോസ് കെ മാണിക്കെതിരെ കല്ലെറിഞ്ഞവരാണ് എന്നും ഇപ്പോൾ നയം മാറ്റിയതിന് പിന്നിൽ വോട്ട് ലക്ഷ്യം മാത്രമാണ് എന്നുമാണ് വിമർശനം ഉയരുന്നുണ്ട്