കോട്ടയം ; നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളേയും മതമേലധ്യക്ഷ്യൻമാരേയും അധിക്ഷേപിച്ച പാലാ സ്വദേശി സഞ്ജയ് സഖറിയാസ് നാളെ പാലാ സ്റ്റേഷനിൽ കീഴടങ്ങിയേക്കും.നേരത്തെ കോടതി സഞ്ജയ് യുടെ ജാമ്യം തള്ളിയിരുന്നു.സഞ്ജയ് തന്നെയാണ് കീഴടങ്ങുകയാണെന്ന വിവരം വിവാദമായ് തീർന്ന പാലാക്കാരൻ ചേട്ടൻ എന്ന പേജിലൂടെ അറിയിച്ചത്
നവമാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് (എം) നേതാക്കൾക്കെതിരെ അതി മ്ളേഛവും അധിക്ഷേപവും വ്യക്തി ഹത്യയും നിറഞ്ഞ കുപ്രചരണങ്ങൾ അശ്ലീലചിത്രങ്ങൾ സഹിതം വ്യാജമായി പ്രചരിപ്പിച്ചതിനെതിരെ ആണ് കേരള കോൺഗ്രസ് (എം) പാർട്ടി നിയമ നടപടി സ്വീകരിച്ചത്. അന്തരിച്ച കേരള കോൺഗ്രസ് (എം) നേതാവ് കെ.എം മാണി പാർട്ടി ചെയർമാൻ ജോസ് കെ മാണി കോട്ടയം എം.പി തോമസ് ചാഴികാടൻ എന്നിവരെ കൂടാതെ പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ എന്നീ പേജുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ ,മുൻ മന്ത്രിമാരായ എം.എം.മണി, കെ.കെ ശൈലജ ടീച്ചർ, പാലാ ബിഷപ്പ് എന്നിവരെ അപമാനിക്കുന്ന രീതിയിൽ മോർഫ് ചെയ്തതും അല്ലാത്തതുമായ നഗ്നചിത്രങ്ങളടക്കം കൃത്രിമമായി സൃഷ്ടിച്ച് ബോധപൂർവ്വം വ്യക്തിഹത്യയ്ക്കായി പ്രവർത്തിക്കുന്നവർക്കെതിരെയാണ് പോലീസ് നിയമ നടപടി സ്വീകരിച്ചത്
കേരള കോൺഗ്രസ് (എം) നൽകിയ പരാതിയിൽ അന്വേഷണം തുടർന്നപ്പോൾ പാലാ എം എൽ എ പ്രതികൾക്ക് അനുകൂല നിലപാടുമായി മുന്നോട്ടു വന്നിരുന്നു. നിയമപാലകരെ വെല്ലുവിളിച്ച് വർഷങ്ങളായി സൈബർ ബുള്ളിയിങ് ചെയ്തതിനെതിരെ യാണ് കേസ് ചുമത്തിയത്. മാണി സാറിന്റെ വിയോഗത്തിന് ശേഷവും അദ്ദേഹത്തെ അപമാനിച്ചു കൊണ്ടും കേരള കോൺഗ്രസ് (എം)പാർട്ടിയുടെ നേതാക്കളെയും മുഖ്യമന്ത്രി അടക്കമുള്ള ഇടതു നേതാക്കളെയും ബോധപൂർവം വ്യക്തിഹത്യ ചെയ്തും പ്രവർത്തിക്കുന്നവർക്ക് എതിരെയാണ് കേസ് കൊടുത്തിട്ടുള്ളതെന്ന് കേരള കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം വേണ്ട തെളിവുകൾ സമ്പാദിച്ച ശേഷം മാത്രമാണ് ഇക്കാര്യത്തിൽ പോലീസ് നടപടി സ്വീകരിച്ചത് എന്നാണ് മനസ്സിലാകുന്നതെന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു