Thu. Apr 25th, 2024

കോവിഡ് ബാധിതനായ പാലാ അംഗം മാണി സി.കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്,കാപ്പൻ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആണ് വോട്ട് ചെയ്യാൻ എത്തിയെന്ന് ആരോപണം ഉയർന്നു ,വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്ന് വിമർശനം;അസാധു ആയത് സിപിഎം മന്ത്രിയുടെ വോട്ടെന്നു സൂചന

By admin Nov 30, 2021 #rajya sabha election
Keralanewz.com


തിരുവനന്തപുരം: .ഒമ്ബത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്താനെത്തി. സ്പീക്കര്‍ എം.ബി. രാജേഷും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അതേസമയം തന്നെ വോട്ട് ചെയ്തു. രാവിലെ 8.30ന് ചേര്‍ന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തശേഷമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തല രാവിലെ 11 ഒാടെ ഒറ്റക്കെത്തി വോട്ട് രേഖപ്പെടുത്തി.

കോവിഡ് ബാധിതനായ പാലാ അംഗം മാണി സി.കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 3.30ന് സഭയിലെത്തി വോട്ട് രേഖപ്പെടുത്താനായി നിയമസഭ സെക്രട്ടേറിയറ്റില്‍ പ്രത്യേക ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ ക്രമീകരിച്ചിരുന്നു. പക്ഷേ, അദ്ദേഹം വൈകീട്ട് 3.15ന് വോട്ട് ചെയ്യാനെത്തി. എം.എല്‍.എ ഇൗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപമുണ്ട്.

എം.എല്‍.എയെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ പേഴ്സനല്‍ സ്റ്റാഫിനെ ക്രമീകരണങ്ങള്‍ അറിയിെച്ചന്നാണ് നിയമസഭ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പേഴ്സനല്‍ സ്റ്റാഫിനും കാപ്പനെ ഫോണില്‍ ലഭിക്കാതിരുന്നതോടെ ആശയക്കുഴപ്പമുണ്ടായെന്നാണ് വിശദീകരണം. പി.പി.ഇ കിറ്റ് ധരിച്ചെങ്കിലും സാധാരണ ലിഫ്റ്റില്‍ അദ്ദേഹം കയറി. ഇതോടെ ഓപറേറ്ററായ ജീവനക്കാരിയും ആശങ്കയിലായി.

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേര്‍ക്ക് വലതുഭാഗത്തായി ‘1’ എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയാലാണ് വോട്ട് ചെയ്തതായി കണക്കാക്കുന്നത്. പക്ഷേ, ഒരംഗം ‘ടിക്’ രേഖപ്പെടുത്തിയശേഷം അതിനെ ‘1’ ആക്കി. വോട്ടെണ്ണല്‍ വേളയില്‍ ഇത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങളായ മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും തടസ്സവാദം ഉയര്‍ത്തി. എല്‍.ഡി.എഫ് അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എം. രാജഗോപാലന്‍, ജോബ് മൈക്കിള്‍ എന്നിവര്‍ എതിര്‍വാദം ഉയര്‍ത്തിയെങ്കിലും വരണാധികാരിയായ നിയമസഭ സെക്രട്ടറി ബാലറ്റ് പരിശോധിച്ച്‌ അസാധുവായി പ്രഖ്യാപിച്ചു. ഏത് അംഗമാണ് അസാധുവാക്കിയതെന്ന് കണ്ടെത്താന്‍ ബാലറ്റ് പേപ്പറിെന്‍റ കൗണ്ടര്‍ഫോയില്‍ പരിശോധിക്കണം. സി.പി.എം മന്ത്രിയുടെ േവാട്ടാണ് അസാധുവായതെന്ന് സൂചനയുണ്ട്. അസാധുവെന്ന് ഉറപ്പിച്ചതോടെ സെക്രട്ടറി ആ ബാലറ്റ് സീല്‍ ചെയ്ത് പ്രത്യേക കവറിലേക്ക് മാറ്റി. എല്‍.ഡി.എഫിനായി വോട്ട് ചെയ്ത 97 അംഗങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടാണ് അസാധുവായത്

Facebook Comments Box

By admin

Related Post