Fri. Apr 19th, 2024

രാജ്യസഭ: മാനദണ്ഡത്തില്‍ തട്ടി തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

By admin Mar 18, 2022 #kpcc #rajasabha
Keralanewz.com

തിരുവനന്തപുരം: രാജ്യസഭ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പുതിയ മാനങ്ങളിലേക്ക്.

ഹൈകമാന്‍ഡ് നിര്‍ദേശിച്ച എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ നേതാക്കള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒന്നിച്ച്‌ എതിര്‍ക്കുമ്ബോള്‍തന്നെ പകരക്കാരന്‍ ആരാകണമെന്നതിലാണ് തര്‍ക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റവരെ കെ.പി.സി.സി ഭാരവാഹിത്വത്തിന് പരിഗണിക്കേണ്ടെന്ന മാനദണ്ഡം രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാലിക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുടേതുള്‍പ്പെടെ നിരവധി പരാതികളാണ് ഹൈകമാന്‍ഡിലേക്ക് പ്രവഹിക്കുന്നത്. അതിനിടെ സ്ഥാനാര്‍ഥി നിര്‍ണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച തലസ്ഥാനത്ത് നടക്കും.

നിയമസഭയിലേക്ക് തുടര്‍ച്ചയായി മത്സരിച്ച്‌ പരാജയപ്പെട്ട യുവനേതാവ് എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് താല്‍പര്യം. കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന കെ.പി.സി.സി ഭാരവാഹികളുള്‍പ്പെടെ ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ എ.ഐ.സി.സിക്ക് കത്തയച്ചു. പാര്‍ട്ടിയിലെ ‘എ’ പക്ഷം നേതാക്കളും ഈ നിലപാടിനോട് യോജിക്കുന്നു.

തെരഞ്ഞെടുപ്പിലെ പരാജയം രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് അയോഗ്യതയായി കാണേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്. ഈ നിലപാടിനെതിരെ പാര്‍ട്ടിയിലെ മറ്റ് ഗ്രൂപ്പുകളെല്ലാം യോജിച്ചാല്‍ അത് അദ്ദേഹം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ‘വിശാല ഐ’ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ലിജു ഇപ്പോള്‍ സുധാകരന്‍റെ വിശ്വസ്തരില്‍ ഒരാളാണ്. സീറ്റ് മോഹിക്കുന്നവരില്‍ നല്ലപങ്കും കഴിഞ്ഞതവണ നിയമസഭയിലേക്ക് മത്സരിച്ച്‌ തോറ്റവരാണ്. തോറ്റവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനൊപ്പം എം.എം. ഹസന്‍, സോണി സെബാസ്റ്റ്യന്‍, ജെയ്സണ്‍ ജോസഫ് തുടങ്ങിയ പേരുകളും പാനലില്‍ ഉള്‍പ്പെടാം. തര്‍ക്കം തുടര്‍ന്നാല്‍ എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദ് ഉള്‍പ്പെടെ വനിതകളില്‍ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്.

രാജ്യസഭ സ്ഥാനാര്‍ഥി: തീരുമാനം ഇന്ന് -കെ. സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി സംബന്ധിച്ച്‌ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഹൈകമാന്‍ഡ് ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ലെന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ലിജുവിന്‍റെ പേര് അതില്‍ ഒന്നുമാത്രമാണ്. കെ. മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്തു നല്‍കിയതില്‍ തെറ്റൊന്നുമില്ല. ഒരു നേതാവ് പേപ്പര്‍ എടുത്ത് കാണിച്ചാല്‍ തലയാട്ടുന്ന സംവിധാനമല്ല കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസില്‍ എക്കാലത്തും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഏതു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാലും എതിര്‍ അഭിപ്രായം ഉണ്ടാകും. തീരുമാനം എടുക്കുന്നതില്‍ ബുധനാഴ്ചയാണ് ചര്‍ച്ച ആരംഭിച്ചത്. ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുധാകാരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post