Wed. May 1st, 2024

സോണിയയുമായി സമവായം; വിമതര്‍ വേണുഗോപാലിനെതിരെ

By admin Mar 19, 2022 #aicc #k c venugopal #soniya
Keralanewz.com

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് നടത്തിയ കൂടിക്കാഴ്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സമവായത്തിലെത്തിയ കോണ്‍ഗ്രസ് വിമതര്‍ ആക്രമണത്തിന്‍റെ മുന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.

വേണുഗോപാലിനെതിരെ തിരിച്ചു. ഇടക്കാല പ്രസിഡന്‍റായി സോണിയ ഗാന്ധി തുടരുമെന്നും തങ്ങളുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അവരോട് പങ്കുവെച്ചുവെന്നും കൂടിക്കാഴ്ചക്ക് ശേഷം ഗുലാം നബി പറഞ്ഞു.

വിമതരുടെ ആവശ്യം ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. വേണുഗോപാലിന് പകരം വടക്കേ ഇന്ത്യയുടെ രാഷ്ട്രീയം മനസ്സിലാക്കുന്ന ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ അറിയുന്ന ഒരാളെയാണ് സംഘടനാ ചുമതലയുള്ള സെക്രട്ടറി പദവിയില്‍ വെക്കേണ്ടത് എന്ന വിമതരുടെ ആവശ്യമാണ് ഹൂഡ രാഹുലിനെ ധരിപ്പിച്ചത്. തീരുമാനം കൂട്ടായി എടുക്കണമെന്നും എല്ലാവരെയും പരിഗണിക്കണമെന്നുമാണ് തങ്ങളുടെ വികാരമെന്നും അദ്ദേഹം അറിയിച്ചു. തന്‍റെ എതിര്‍ചേരിയിലുള്ള ദലിത് നേതാവ് കുമാരി ഷെല്‍ജയെ ഹരിയാന കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് മാറ്റി പകരം രാഹുലുമായി അടുത്ത ബന്ധമുള്ള സ്വന്തം മകനെ നിയമിക്കണമെന്ന സ്വന്തം ആവശ്യവും ഹൂഡ ഉന്നയിച്ചു. ഹൂഡ-രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷമാണ് സോണിയ ഗുലാംനബിക്ക് സമയം അനുവദിച്ചത്. ഇത് രാഹുല്‍ മുന്‍കൈ എടുത്തായിരുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ഹൂഡ ഗുലാംനബിയുടെ വസതിയിലെത്തി. ആനന്ദ് ശര്‍മയും കൂടെയുണ്ടായിരുന്നു. വിമതര്‍ മൂന്നാം വട്ടവും ചേര്‍ന്നതിന് ശേഷമാണ് സോണിയ ഗാന്ധിയെ കണ്ടത്.

കോണ്‍ഗ്രസ് അധ്യക്ഷയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നുവെന്ന് 10 ജന്‍പഥില്‍ നിന്നിറങ്ങിയ ഗുലാം നബി പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച്‌ ചോദ്യമുയരുന്നില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഗുലാം നബി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായിരിക്കാം. എന്നാല്‍, ഇതൊരു പതിവ് കൂടിക്കാഴ്ച മാത്രമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി എങ്ങനെ മുന്നോട്ടുപോകാമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കേറ്റ പരാജയകാരണങ്ങളെ കുറിച്ച്‌ പ്രവര്‍ത്തക സമിതി അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. നേതൃത്വത്തെ കുറിച്ചുള്ള ചോദ്യമുല്‍ഭവിക്കുന്നില്ലെന്നും പ്രവര്‍ത്തക സമിതിയില്‍ ആരും പ്രസിഡന്‍റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുലാം നബി പറഞ്ഞു. ഓരോരുത്തരെയും നേതൃത്വം പരിഗണിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് മറ്റൊരു വിമത നേതാവായ സന്ദീപ് ദീക്ഷിത് പറഞ്ഞു. പാര്‍ട്ടിയില്‍ പരിഷ്കരണം വേണമെന്നാണ് സോണിയ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അവര്‍ക്ക് ചുറ്റിലുമുള്ളവര്‍ അത് അട്ടിമറിക്കുകയാണെന്നും മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി ഗുലാം നബി-സോണിയ കൂടിക്കാഴ്ചക്ക് മുമ്ബ് പറഞ്ഞിരുന്നു. ജി-23 നേതാക്കള്‍ സോണിയയെ ലക്ഷ്യമിടുന്നതിലൂടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മൊയ്ലി വിമര്‍ശിച്ചു.

Facebook Comments Box

By admin

Related Post