വർഗീയ പരാമർശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് . ശബരിമലയില്‍ നാമംജപിച്ചവരെ തല്ലിചതച്ച പൊലീസ് വിഴിഞ്ഞത്ത് കലാപം നടത്തിയവര്‍ക്ക് സ്റ്റേഷന്‍ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തി’ എന്നാണ് പരാമർശം .
വിഴിഞ്ഞം കലാപത്തിന്റെ പേരിൽ വർഗീയ പരാമർശം നടത്തി ബിജെപി നേതാവ് കൃഷ്ണദാസ് രംഗത്ത് . സമരക്കാരും സര്‍ക്കാരിലെ ഒരു വിഭാഗവും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടര്‍ പറഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.