ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിലവിൽ രൂപതാ നേതൃത്വത്തിനും കെസിബിസി ക്കുമൊക്കെ ചാണ്ടി ഉമ്മനോട് കടുത്ത എതിർപ്പാണ് ഉള്ളത്. ചാണ്ടി ഉമ്മന്റെ കൈ വിട്ട കത്തോലിക്കാ സഭാ വിരുദ്ധ പ്രസംഗത്തിൽ രോഷാകുലൻ ആയിരുന്നു ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം. സന്ദർശിച്ചു എങ്കിലും അത്ര നല്ല സമീപനം അല്ല രൂപതാ നേതൃത്വം നൽകിയത് എന്നറിയാൻ സാധിക്കുന്നു.
എന്നാൽ കെ സുധാകരനും വിഷയം തണുപ്പിക്കാൻ സാധിച്ചിട്ടില്ല. കോൺഗ്രസ്സ് നേതാക്കളുടെ ഇരട്ടത്താപ്പിൽ സഭാ നേതൃത്തം കടുത്ത അതൃപ്തി രേഖപ്പെടുത്തി. റബ്ബർ വിലയിടിഞ്ഞു കർഷകൻ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ 18 കോൺഗ്രസ്സ് എംപി മാർ പാർലമെന്റിൽ എന്താണ് ചെയുന്നത് എന്ന് ചോദിച്ചു സഭാ നേതൃത്വം പൊട്ടി തെറിച്ചു. മാത്രമല്ല പാലാ മെത്രാന്റെ വിഷയം ഉണ്ടായപ്പോ കൊണ്ഗ്രെസ്സ് നേതാവ് വി ഡി സതീശനും, പി ടി തോമസും സഭക്കെതിരെ അല്ലേ നിന്നത് എന്ന ചോദ്യവും ഉയർന്നു.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നില പരുങ്ങലിലാ ണ് എന്ന കെ പി സിസി രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ പി സിസി പ്രസിഡണ്ട് കെ സുധാകരൻ തന്നെ മുൻകൈ എടുത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ പേരുംതോട്ടത്തിലിനെയും കണ്ടത് എന്നതും ശ്രദ്ധേയമാണ്. കണ്ണൂരിൽ താൻ മൽസരിച്ചപ്പോളൊക്കെ സമുദായ നേതാക്കളെ കാണാൻ പോലും കൂട്ടാക്കാത്ത സുധാകരന് ഇങ്ങനെയൊരു മനം മാറ്റം ഉണ്ടായത്.പുതുപ്പള്ളിയിൽ യു ഡി എഫ് പരാജയപ്പെട്ടാൽ അത് തന്റെ കൂടി പരാജയമാണെന്ന് വരുത്തി തീർക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നുണ്ട് എന്നും സുധാകരൻ തിരിച്ചറിയുന്നു. ഉമ്മൻ ചാണ്ടിക്ക് മുൻപൊക്കെ വൻ ഭൂരിപക്ഷം കിട്ടിയിരുന്ന പല പഞ്ചായത്തുകളിലും ഇത്തവണ ചാണ്ടി ഉമ്മൻ വിയർപ്പൊഴുക്കുകയാണെന്നും കെ പി സി സി രഹസ്യ റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം.