ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയുംആം ആദ്മി പാര്‍ട്ടി നേതാവും ആയ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഡല്‍ഹി സര്‍ക്കാരിനെതിരെ പൊതുപ്രവര്‍ത്തകര്‍ ആരോപിച്ച ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണ ഏജൻസി പിന്നീട് പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഎജി പ്രത്യേക ഓഡിറ്റിനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒക്ടോബര്‍ മൂന്നിനകം കൈമാറണമെന്ന് ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന് സിബിഐ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് ശേഷം പുറത്തുവന്ന ആരോപണങ്ങളുടെ എല്ലാ വശങ്ങളും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കും. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന സിബിഐ ഡയറക്ടര്‍ക്ക് മെയ് മാസത്തില്‍ എഴുതിയ അഞ്ച് പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.