ഫോട്ടോ: ജിനേഷ് പൂനത്ത്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പോലീസ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷമാണ് സുരേഷ് ഗോപി സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത്.
സ്‌റ്റേഷനു പുറത്തെത്തിയ സുരേഷ് ഗോപി പ്രവര്‍ത്തകരെ അഭിസംബോധന ചെയതു. തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു. പ്രകോപനങ്ങളൊന്നുമില്ലാതെ പിരിഞ്ഞു പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പോലീസിന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ അകമ്ബടിയോടെയായിരുന്നു സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഈ മാസം 18നുള്ളില്‍ ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടന്‍ ഇന്ന് സ്റ്റേഷനില്‍ ഹാജരായത്.
സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഇരയാകുന്നയാളുടെ ചലനങ്ങളും ശബ്ദവും ഭാവവും പകര്‍ത്തി സൂക്ഷിക്കാനുള്ള ക്യാമറകളും ശബ്ദ ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരണ സംവിധാനങ്ങളുമെല്ലാം വരുന്ന നടക്കാവ് പോലീസ് സ്റ്റേഷനിലെ ആധുനിക സൗകര്യമുള്ള മുറിയിലായിരഒന്നു നടനെ ചോദ്യം ചെയ്തത്.
ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.