മോസ്കോ: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ടാറ്റര്‍സ്ഥാനിലെ ലിഷെവോയിലാണ് സംഭവം.
തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വച്ചിരുന്നത്. എന്നാല്‍ ഇത് അഴുകിയ നിലയിലായിരുന്നു.അവിടെ നിന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
ഗൃഹനാഥനായ മിഖായേല്‍ ചെലിഷേവാണ് പച്ചക്കറികള്‍ എടുക്കാന്‍ ആദ്യം ബേസ്മെന്‍റിലേക്ക് പോയത്. ഉരുളക്കിഴങ്ങില്‍ നിന്ന് പുറത്തേക്ക് വന്ന വിഷവാതകം ശ്വസിച്ച് മിഖായേല്‍ ബോധരഹിതനായി.ഉടന്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. സമയം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് മൂത്തമകൻ ജോര്‍ജ് ബേസ്മെന്റിനുള്ളിലേക്ക് പോയെങ്കിലും കുട്ടിയും മരിച്ചു. മൂന്നുപേരും തിരികെയെത്താത്തതിനാല്‍ ബേസ്‌മെന്റിനുള്ളില്‍ എന്തോ അപകടമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഐറൈദ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. എന്നാല്‍ അയല്‍ക്കാര്‍ എത്തുന്നതിന് മുമ്ബ് ഐറൈഡ ബേസ്മെന്‍റിനുള്ളിലേക്ക് പോയി. മറ്റു കുടുംബാംഗങ്ങള്‍ മരിച്ചതുപോലെ ഐറൈദയും മരിച്ചു.
അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയും നാലുപേരെയും നിലവറയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.