Local NewsKerala NewsPolitics

കേരളത്തിന്റെ വികസനം തടയാൻ കോണ്‍ഗ്രസ്- ബിജെപി അന്തര്‍ധാര: ആരോപണവുമായി മുഖ്യമന്ത്രി

Keralanewz.com

തിരുവനന്തപുരം: കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാൻ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്ബോള്‍ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോണ്‍ഗ്രസ് മനസ്സും ചേരുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ അരയക്ഷരംപോലും പറയാത്തവരാണ് കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാരെന്നും അദ്ദേഹം വ്യക്തമാക്കി.

നാട് പുരോഗതി നേടരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍, യുഡിഎഫ് സമീപനത്തിനുള്ള മറുപടിയാണ് നവകേരളസദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാല്‍, കോണ്‍ഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്‌കരിക്കുകയാണ്. എന്തിനാണ് ബഹിഷ്‌കരിച്ചതെന്ന് അവരുടെ അണികള്‍ക്കുപോലും മനസ്സിലായിട്ടില്ല. ബഹിഷ്‌കരണത്തിനുപുറമേ പലതരത്തില്‍ നവകേരളസദസ്സിനെ ഇകഴ്ത്തിക്കാട്ടാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ല്‍ 26 ശതമാനമായിരുന്നത് 67 ശതമാനമായി വര്‍ധിച്ചു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5.60 കോടി രൂപയായിരുന്നത് 10.17 കോടിയായി വര്‍ധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പ്രതിശീര്‍ഷവരുമാന പട്ടികയില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാര്‍ഷികവരുമാനത്തിന്റ 35 ശതമാനം മാത്രമാണ് കേരളത്തിന് കടം. എന്നാല്‍, കേന്ദ്രം വാര്‍ഷിക വരുമാനത്തിന്റെ 51 ശതമാനമാണ് കടമെടുക്കുന്നത്. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box