ഉയര്‍ന്ന പി.എഫ് പെൻഷൻ: തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി അനുവദിച്ചു; ഇതുവരെ 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിച്ച ഉയര്‍ന്ന പെൻഷനുവേണ്ടി അപേക്ഷിച്ച പി.എഫ് അംഗങ്ങളുടെ വേതന വിവരങ്ങളുംമറ്റും സമര്‍പ്പിക്കാൻ തൊഴിലുടമകള്‍ക്ക് അഞ്ചുമാസംകൂടി അനുവദിച്ചു.
നേരത്തേ നാല് തവണ നീട്ടിനല്‍കിയ സമയം ഡിസംബര്‍ 31ന് അവസാനിച്ചതോടെയാണ് മേയ് 31 വരെ നീട്ടിയത്.
2022 നവംബര്‍ നാലിനാണ് പി.എഫ്. അംഗങ്ങള്‍ക്ക് യഥാര്‍ഥ ശമ്ബളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെൻഷൻ നല്‍കാൻ സുപ്രീംകോടതി വിധിച്ചത്. ഉയര്‍ന്ന പെൻഷനുവേണ്ടി 17.49 ലക്ഷം അപേക്ഷകളാണ് ഇതുവരെ ഇ.പി.എഫ്.ഒയില്‍ ലഭിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 3.6 ലക്ഷം അപേക്ഷകളില്‍ തൊഴിലുടമകള്‍ വിവരം നല്‍കിയിട്ടില്ല. ഇതിനായി തൊഴിലാളികള്‍ ഓപ്ഷൻ നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് തൊഴിലുടമയാണ് വേതനവിവരങ്ങളും മറ്റും സമര്‍പ്പിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് സമയം നീട്ടിനല്‍കിയത്. സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലുടമകള്‍ ഈ അവസരം ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.