ഇന്ത്യയിലെ ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വെല്‍നെസ് ആന്റ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പ്രഥമ അന്തർദേശിയ സ്‌പോർട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്മിറ്റ് കേരളത്തിന്റെ കായിക മേഖലയ്ക്ക് ഊർജം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമ്മിറ്റ് സംഘടിപ്പിക്കുന്നത്. . കായിക സമ്ബദ് വ്യവസ്ഥ വലിയതോതില്‍ മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. എല്ലാവരും ഒരേ മനസോടെ മുന്നോട്ട് വന്നാല്‍ നമ്മള്‍ മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻറെ ആരാധക പിന്തുണയ്ക്ക് ഫുട്ബോള്‍ ലോകകപ്പ് സമയത്ത് അർജൻറീനയും ഖത്തറും നന്ദി പറഞ്ഞത് ഓർക്കേണ്ടതാണെന്നും നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികള്‍ കായികനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മികച്ച കായിക സംസ്ക്കാരം നിലനിർത്തുന്നത് കേരളത്തിലാണ്. എന്നാല്‍ ചില പോരായ്മകളും നിലനില്‍ക്കുന്നുണ്ട്. ഒരു കാലത്ത് മുൻനിരയില്‍ ഉണ്ടായിരുന്ന പല കായിക ഇനങ്ങളിലും നാം ഇപ്പോള്‍ പിന്നില്‍ പോയി. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പരിഷ്‌കരണ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.