തിരുവനന്തപുരം: ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ് ഭാഗമായിട്ടാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ‘എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’, എന്ന് പറഞ്ഞതിന് പിന്നാലെ ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.
ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടെത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളത്തിലെ നിയമപാലനം പരാജയമാണെന്നും മോദി ആരോപിച്ചു.
പത്തനംതിട്ടയിലെ എന്‍ഡിഎ പ്രചാരണ വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി സ്വീകരിച്ചത്. ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാർത്ഥി കേന്ദ്രമന്ത്രി വി മുരളീധരൻ ഓണവില്ല് നല്‍കി പ്രധാന സേവകനെ സ്വീകരിച്ചു. ആലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നടരാജ വിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അക്കാമ്മ ചെറിയാന്റെ ഛായാചിത്രം പദ്മജ വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കൈമാറി.