Kerala NewsCRIME

പാലായിൽ സംഘർഷം. മാണിക്കാരും കാപ്പൻ അനുകൂലികളും നേർക്കുനേർമാണി.സി കാപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് എം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുവാൻ സംഘടിച്ചെത്തിയ കാപ്പൻ അനുകൂലികളെ യൂത്ത് ഫ്രണ്ട് (എം) കാർ തുരത്തി ഓടിച്ചു.

Keralanewz.com

പാലാ: യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരും പാലാ എംഎൽഎ മാണി സികാപ്പൻറെ അനുകൂലികളും തമ്മിൽ ഉന്തും തള്ളും. സംഘർഷവും ഉണ്ടായി. എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ പാലായിൽ ഉടനീളം ഫ്ലക്സ് വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫ്ലക്സ് നശിപ്പിക്കുന്നതിനായി മാണി സി കാപ്പനെ അനുകൂലിക്കുന്ന പ്രവർത്തകർ ഇന്ന് രാവിലെ 11 മണിയോടെ പാലാ പഴയ ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ളെക്സ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരും കാപ്പൻ അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്. കാപ്പൻ അനുകൂലികൾ ഫ്ലക്സ് നശിപ്പിക്കാൻ തുടങ്ങുന്നതിനിടെ ഓടിയെത്തിയ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡൻറ് തോമസുകുട്ടി വരിക്കയിലും പ്രവർത്തകരും ഇത് ചോദ്യം ചെയ്യുകയും കാപ്പൻ അനുകൂലികളെ കണ്ടം വഴി ഓടിക്കുകയും ചെയ്തു. 15 മിനിറ്റിനുള്ളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 50 പരം യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ സംഘടിച്ച് കാപ്പൻ അനുകൂലികളെ ഒന്നൊന്നായി ഓടിക്കുകയായിരുന്നു. സംഘർഷം അറിഞ്ഞെത്തിയ പോലീസ് പ്രവർത്തകരെ തടഞ്ഞതുകൊണ്ട് കാപ്പൻ അനുകൂലികൾക്ക് തല്ലു കിട്ടിയില്ല. തുടർന്ന് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി. മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box