പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിളിച്ചില്ല; വിമര്‍ശിച്ച് മകള്‍ ശർമിഷ്ട
ഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് വർക്കിങ് കമിറ്റി വിളിക്കാത്ത തീരുമാനത്തെ വിമർശിച്ച് മകള്‍ ശർമിഷ്ട മുഖർജി.
എക്സിലൂടെയായിരുന്നു അവരുടെ വിമർശനം.
പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോണ്‍ഗ്രസ് വർക്കിങ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ലെന്ന് ശർമിഷ്ത മുഖർജി പറഞ്ഞു. 2020ലാണ് പ്രണബ് മുഖർജി അന്തരിച്ചത്. എന്നാല്‍, അദ്ദേഹത്തിന് വേണ്ടി യോഗം വിളിക്കാൻ ആരുമുണ്ടായില്ലെന്ന് ശർമിഷ്ത വ്യക്തമാക്കി.
പിതാവ് മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല. എന്നാല്‍, പിന്നീട് പിതാവിന്റെ ഡയറിയില്‍ നിന്ന് ഇത് തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു. മുമ്ബ് കെ.ആർ നാരായണൻ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവർത്തകസമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് മനസിലായെന്നും ശർമിഷ്ത മുഖർജി പറഞ്ഞു.
മൻമോഹൻ സിങ്ങിന് വേണ്ടി മെമ്മോറിയല്‍ എന്നത് നല്ലൊരു ആശയമാണ്. ഭാരതരത്ന പുരസ്കാരം കൂടി മൻമോഹൻ അർഹിക്കുണ്ട്. തന്റെ പിതാവും മൻമോഹൻ സിങ്ങിന് ഭാരതരത്ന നല്‍കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ല. എന്തുകൊണ്ടാണ് മൻമോഹൻ സിങ്ങിന് ഭാരതരത്ന നല്‍കാതിരുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൻമോഹൻ സിങ്ങിന്റെ ഭൗതികദേഹം ശനിയാഴ്ച ഡല്‍ഹിയില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ 8.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് 9.30ന് സംസ്കാരസ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്ബത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.