കെപിസിസി നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; കെ സുധാകരൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; ഡിസിസി അധ്യക്ഷൻമാര്‍ക്കും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കെപിസിസി നേതൃമാറ്റത്തിന് കോണ്‍ഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും.
അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോണ്‍ എന്നിവരുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും.
അസമിലും മാറ്റമുണ്ടായേക്കുമെന്നാണ് വിവരം. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യും. ആറുമാസം മുൻപ് എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മത-സാമുദായിക, ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ ശശി തരൂർ വിഷയം ചർച്ചയാകില്ല.