പെണ്‍കുട്ടിയുടെയും യുവാവിന്റെയും മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കാസർഗോഡ് : പൈവളിഗെയിലെ 15 കാരിയുടെയും അയല്‍വാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.
കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്.
വിശദമായ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്ബിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി സൈബർ വിഭാഗത്തിന് കൈമാറി.
അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നു. കേസ് പരിഗണിച്ച കോടതി പൊലീസിനെയും രൂക്ഷമായി വിമർശിച്ചു.
നിയമത്തിന് മുന്നില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയില്‍ കേസ് ഡയറിയുമായി ഹാജറാകണമെന്നും കോടതി പറഞ്ഞു.