335 ഇന്ത്യക്കാര്‍ പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തി, അതിര്‍ത്തിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം വിസാ നടപടികള്‍ മരിവിപ്പിച്ചതോടെ ഇന്ന് സമയപരിധി അവസാനിക്കും മുൻപ് മടങ്ങിപ്പോകുന്നവരുടെ തിരക്കാണ് അതിർത്തിയില്‍.
പെട്ടെന്നുള്ള തീരുമാനത്തില്‍ അപ്രതീക്ഷിതമായി ഉറ്റവരെ പിരിയുന്നവരുടെ പ്രതിഷേധവും അതിർത്തിയില്‍ കാണാം.
പാകിസ്ഥാനിലേക്ക് പോയ 335 ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി പ്രോട്ടോക്കോള്‍ ഓഫീസർ അരുണ്‍ മഹല്‍ പറഞ്ഞു. ഇന്നലെ രാവിലെ,ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഓഫീസ് പ്രവർത്തനം തുടങ്ങിയ ശേഷം 75 പാകിസ്ഥാൻ പൗരൻമാർ മടങ്ങി.
മൂന്നു മാസത്തേക്ക് വരെ വിസ ലഭിച്ചവർക്കാണ് നിയന്ത്രണങ്ങളെ തുടർന്ന് അടിയന്തരമായി മടങ്ങേണ്ടി വന്നത്. മെഡിക്കല്‍ വിസയില്‍ കേരളത്തില്‍ അടക്കം എത്തിയ പാകിസ്ഥാൻകാർക്ക് 29 വരെ സമയമുണ്ട്. ഗുരുതര അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സ മുടങ്ങുന്നതിന്റെ വേദന ചിലർ അതിർത്തിയില്‍ മാദ്ധ്യമങ്ങളുമായി പങ്കു വച്ചു. കുട്ടികളുടെ ചികിത്സയുടെ കാര്യത്തില്‍ ഇളവു നല്‍കണമെന്ന് അവർ ഇരു സർക്കാരുകളോടും അഭ്യർത്ഥിച്ചു. ഇന്ത്യയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബലൂചിസ്ഥാനില്‍ നിന്നെത്തിയ പാക് ഹിന്ദു കുടുംബത്തിലെ ഏഴുപേരെ അധികൃതർ തിരിച്ചയച്ചു.
ഭർത്താവ് ഇന്ത്യക്കാരനായതിനാല്‍ വിസ നീട്ടി തരണമെന്ന അപേക്ഷയുമായി പാകിസ്ഥാനില്‍ നിന്നുള്ള ഷീന നാസ് ഡല്‍ഹി ഹൈക്കോടതിയില്‍. എന്നാല്‍ കേന്ദ്രസർക്കാർ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വിധിച്ച ജസ്റ്റിസ് സച്ചിൻ ദത്ത ഹർജി തള്ളി. തനിക്ക് മാർച്ച് 26 മുതല്‍ മെയ് 9 വരെ സാധുതയുള്ള റെസിഡൻഷ്യല്‍ പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്നും അത് റദ്ദാക്കരുതെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.