പി.വി. അൻവറിന്റെ കോണ്‍ഗ്രസ് പ്രവേശന നീക്കം: നേതാക്കള്‍ക്കിടയില്‍ ഭിന്നതയും രാഷ്ട്രീയ നീക്കങ്ങളും
നിലമ്ബൂർ എംഎല്‍എ പി.വി. അൻവർ കോണ്‍ഗ്രസില്‍ ചേരാൻ നീക്കം നടത്തുന്നു . ഡല്‍ഹി കേന്ദ്രീകരിച്ച് ആണ് ചർച്ച; കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി .നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവർ ഈ നീക്കം നടത്തുന്നത് .
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി .
അതേസമയം, അൻവറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്.
എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. കെ. സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ തള്ളിയതോടെ അൻവർ തൃണമൂല്‍ കോണ്‍ഗ്രസുമായും സമാജ് വാദി പാർട്ടിയുമായും ചർച്ച നടത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ എടുക്കില്ലെന്ന മനസ്സിലായതോടെയാണ് അൻവർ കളം മാറ്റി പിടിക്കുന്നത് .
രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ചതിന് നേരത്തെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പക്ഷെ അൻവറിനെ എതിർക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരുണ്ട് . അവർ അൻവറിനെ എടുക്കുകയാണെങ്കില്‍ പാർട്ടിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി .
അതില്‍ ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെയുണ്ടെന്നാ കേള്‍ക്കുന്നത് , അൻവറിന്റെ ഉദ്ദേശം പാർട്ടിയില്‍ ചേർന്നുകൊണ്ട് വീണ്ടും നിലമ്ബൂരില്‍ മത്സരിക്കാമെന്നാണ് . അങ്ങനെ വരുകയാണെങ്കില്‍ ആര്യാടൻ ഷൗക്കത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും .
ഷൗക്കത്ത് ഉള്‍പ്പെടെ തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ അൻവറിന്റെ പാർട്ടി പ്രവേശനം അത്ര ഈസിയായി നടക്കില്ലന്നാണ് ലഭിക്കുന്ന വിവരം .