CRIMEInternational NewsKerala News

നിമിഷ പ്രിയയ്ക്ക് മാപ്പ് ഇല്ല! നിലപാട് കടുപ്പിച്ച്‌ തലാലിൻ്റെ സഹോദരൻ; അനുനയ ചര്‍ച്ചകള്‍ തുടരും

Keralanewz.com

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി വരും ദിവസങ്ങളില്‍ അനുനയ ചർച്ചകള്‍ തുടരും.
എന്നാല്‍ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ നിലപാടുകള്‍ കടുപ്പിച്ചത് മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരൻ. രു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിൻറെ സഹോദരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ തലാലിൻ്റെ കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ സഹോദരൻ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ശക്തമായ ചർച്ചകള്‍ വേണ്ടി വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. തലാലിൻ്റെ സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള തീവ്രമായ ശ്രമം തുടരുകയാണ്. ചർച്ചകള്‍ തുടരുമെന്ന സൂചനയാണ് കേന്ദ്രസർക്കാരും നല്‍കുന്നത്.

അതേസമയം നിമിഷ പ്രിയയുടെ കാര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ യെമനില്‍ യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാവാൻ ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വധ ശിക്ഷ മരവിപ്പിക്കണമെന്നാണ് വിധിപകർപ്പില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടർന്നും ഇടപെടല്‍ നടത്തും എന്നാണ് കാന്തപുരം വ്യക്തമാക്കിയിട്ടുള്ളത്.

  • ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെത്തുടർന്ന് യോഗം ചേരുകയും പിന്നീട് വധശിക്ഷ നീട്ടിവയ്ക്കുകയുമായിരുന്നു. 2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. യെമെൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കില്‍ തള്ളിയെന്നാണ് നിമിഷപ്രിയയ്ക്ക് എതിരായ കേസ്. നിലവില്‍ നിമിഷപ്രിയ യെമെൻ തലസ്ഥാനമായ സനായിലെ ജയിലില്‍ കഴിയുകയാണ്.

Facebook Comments Box