ദുബൈ: ഇതുവരെ കണ്ടത് ട്രെയിലര്‍. ഇനി കാണാനിരിക്കുന്നത് സൂപ്പര്‍ ത്രില്ലര്‍. കുട്ടിക്രിക്കറ്റിെന്റ ലോകപോരില്‍ കുഞ്ഞന്മാര് അണിനിരന്ന പ്രാഥമിക റൗണ്ടിന് ശേഷം വമ്ബന്മാര് കളത്തിലിറങ്ങുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് ഇന്ന് ഇമാറാത്തി മണ്ണില്‍ ടോസ് വീഴും. ഇനിയുള്ള 23 നാളുകള്‍ ക്രിക്കറ്റ് ലോകത്തിെന്റ കണ്ണുകള്‍ യു.എ.ഇയിലേക്ക് ചുരുങ്ങും. െഎ.സി.സി റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകള്‍ക്കൊപ്പം പ്രാഥമിക റൗണ്ടിലെ പരീക്ഷ വിജയിച്ചെത്തിയ നാലു ടീമുകളും രണ്ടു ഗ്രൂപ്പുകളിലായി കൊമ്ബുകോര്‍ക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് (യു.എ.ഇ 2.00) അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വൈകീട്ട് 7.30ന് (യു.എ.ഇ 6.00) ദുബൈ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റിന്‍ഡീസും ഏകദിന ലോകകപ്പ് ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം മത്സരം. ഷാര്‍ജ കപ്പിെന്റ മധുരസ്മരണകള് നിലകൊള്ളുന്ന യു.എ.ഇയുടെ മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാകിസ്താന് മത്സരം വിരുന്നെത്തുന്നു എന്ന പ്രത്യേകതയും ഇൗ ലോകകപ്പിനുണ്ട്. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബൈ സ്റ്റേഡിയത്തിലാണ് മത്സരം. മഹാമാരിക്കിടയിലും മഹാമേളക്ക് പിച്ചൊരുക്കിയ യു.എ.ഇയിലെ മൂന്ന് മൈതാനങ്ങളില്‍ 70 ശതമാനം കാണികളുടെ ആര്പ്പുവിളികളോടെയായിരിക്കും ട്വന്റി20 ലോകകപ്പ് നടക്കുക.
ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക
ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ രണ്ടു പേരുകളാണെങ്കിലും ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നല്ല ക്ഷീണത്തിലാണ്. അവസാനം നടന്ന ട്വന്റി20 പരമ്ബരയില്‍ ബംഗ്ലാദേശിനോട് അഞ്ചില്‍ നാലിലും തോറ്റാണ് ഒാസീസിെന്റ വരവ്. നായകന് ആരോണ്‍ ഫിഞ്ച് ഒഴികെയുള്ളവര്‍ക്ക് സ്ഥിരതയില്ലാത്തതാണ് പ്രശ്നം. ഗ്ലെന്‍ മാക്സ്വെല്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് പോലുള്ള വമ്ബന്‍ പേരുകളുണ്ടെങ്കിലും വിശ്വസിച്ച് ബാറ്റ് ഏല്പിക്കാന് നായകന് കഴിയുന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് െഎ.പി.എല്‍ ടീമില്‍ നിന്ന് വാര്‍ണര്‍ പുറത്തായിരുന്നു. മാക്സ്വെല്ലിെന്റ ഫോമാണ് ആശ്വാസം. സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ചെങ്കിലും ഇന്ത്യയോട് പരാജയപ്പെട്ടു. ലോകകപ്പിലെത്തുേമ്ബാള് നിറംമാറുന്ന പതിവുണ്ട് ആസ്ട്രേലിയക്ക്. അതിലാണ് ഇനിയുള്ള പ്രതീക്ഷകള്‍.
ഇതിലും പരിതാപകരമാണ് ദക്ഷിണാഫ്രിക്കയുടെ അവസ്ഥ. എടുത്തുപറയത്തക്ക താരങ്ങളൊന്നുമില്ല. ക്വിന്റണ്‍ ഡികോക്കിലും നായകന് െടംബ ബാവുമയിലും എയ്ഡന്‍ മാര്ക്രാമിലുമാണ് പ്രതീക്ഷ. ട്വന്റി20യില്‍ നല്ല ടീമുകളുമായി ഏറ്റുമുട്ടിയിട്ട് കാലം കുറേയായി. ശ്രീലങ്കയും അയര്ലന്ഡുമായിരുന്നു അവസാന പരമ്ബരകളിലെ ഇരകള്‍. ഇൗ പരമ്ബരകള്‍ ജയിച്ചെങ്കിലും ഇൗ കളിയൊന്നും പോര ലോകകപ്പ് ജയിക്കാന്‍. ബൗളിങ്ങില്‍ കാഗിസോ റബാദയും ലുന്‍ഗി എന്‍ഗിഡിയും ഫോമിലല്ല. ആന്റിച് നോര്‍ട്യേ കുഴപ്പമില്ലാതെ പന്തെറിയുന്നുണ്ട്. ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന തബ്റൈസ് ഷംസിയിലാണ് സ്പിന്‍ പ്രതീക്ഷ.
വെസ്റ്റിന്‍ഡീസ് Vs ഇംഗ്ലണ്ട്
ആ ബാറ്റിങ് ലൈനപ്പിലേക്കൊന്ന് നോക്കുക. ക്രിസ് ഗെയ്ല്, കീറോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്, ആന്ദ്രേ റസല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡ്വൈന്‍ ബ്രാവോ…ലോകത്തിലെ ഏത് വമ്ബന്‍ ബൗളിങ് നിരയെയും തച്ചുടക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് പട്ടാളം. പക്ഷെ, കാര്യമില്ല. ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങുന്ന ശീലം വെസ്റ്റിന്‍ഡീസ് ഇപ്പോഴും കൈവിട്ടിട്ടില്ല. എതിരാളികളുടെ പ്രതീക്ഷയും ഇതിലാണ്. ഗെയ്ലിനും ബ്രാവോക്കും റസലിനുമൊന്നും പഴയ പ്രതാപമില്ല. നായകന് പൊള്ളാര്‍ഡില്‍ പ്രതീക്ഷയുണ്ട്. ലോക ചാമ്ബ്യന്മാരാണെങ്കിലും നിലവില്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒമ്ബതാം സ്ഥാനത്താണ്.
മറുവശത്ത് ഇംഗ്ലണ്ട് പ്രതീക്ഷയിലാണ്. നായകന് ഒായിന്‍ മോര്ഗന് െഎ.പി.എല്ലില്‍ അേമ്ബ പരാജയപ്പെെട്ടങ്കിലും ജോണി ബെയര്‍സ്റ്റോയും ജോസ് ബട്ലറും ഡേവിഡ് മലനും ജാസണ്‍ റോയിയും ഉള്‍പ്പെട്ട ബാറ്റിങ് നിര ശക്തമാണ്. പരിക്കില്‍ നിന്ന് മുക്തരാകാത്ത ബെന്‍ സ്റ്റോക്സിെന്റയും ജോഫ്ര ആര്ച്ചറിെന്റയും അഭാവം ബൗളിങ് നിരയില്‍ നിഴലിക്കും.
കണക്കുകളില്‍ മേല്‍ക്കൈ ഇന്ത്യക്കും പാകിസ്താനും, കിരീടം എവിടേക്ക്?
ദുബൈ: ട്വന്റി20 ലോക പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച പുതിയ പോര്‍മുഖം തുറക്കുേമ്ബാള് കണക്കുകളിലെ മികവ് കിരീടവിജയത്തോളമെത്തുമോ എന്ന ആകാംക്ഷയില്‍ അയല്‍ക്കാര്‍. കഴിഞ്ഞ ലോകകപ്പിനു ശേഷം ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിജയം കുറിച്ച ടീമുകള്‍ ഇന്ത്യയും പാകിസ്താനുമാണ്. ഇതുവെച്ച് ഈ ലോകകപ്പിലും സാധ്യത പട്ടികയില്‍ മുന്നില്‍നില്‍ക്കാന്‍ ഇരുവര്ക്കുമാകുമെങ്കിലും അതുപക്ഷേ, സംഭവിക്കണമെന്നില്ലെന്ന് മുന്‍ ലോകകപ്പുകള്‍ തെളിയിക്കുന്നു. 16 കളികളില്‍ 11ഉം ജയിച്ച് ഫേവറിറ്റുകളായി 2012ലെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്കതന്നെ ഉദാഹരണം. തുടര്‍ച്ചയായ മൂന്നു കളികള്‍ തോറ്റ് സൂപ്പര്‍ എട്ടില്‍തന്നെ ടീം പുറത്തേക്ക് വഴിതുറന്നു. മറുവശത്ത്, കിരീടം മാറോടുചേര്‍ത്ത വിന്‍ഡീസാകട്ടെ, വമ്ബന്‍ തോല്‍വികളുടെ റെക്കോഡ് മാത്രം കൈമുതലാക്കി എത്തിയവരും. 2016ല്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈയെങ്കില്‍ അവസാന ചിരി വിന്ഡീസിനുതന്നെയായി. ആകെ കണക്കിലെ കളി കാര്യമായത് 2014ലെ ലോകകപ്പില്‍- അന്ന് ശ്രീലങ്കയായിരുന്നു ലോകകപ്പിനു മുമ്ബും ശേഷവും വലിയ വിജയികള്‍.