Sat. Apr 20th, 2024

പേമാരി, 4 മരണം  ,ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും,  എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു,  കണ്ണൂരിലും തൃശൂരിലും വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

By admin Nov 15, 2021 #hevy rain #mullapperiyar
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശംവിതച്ച്‌ തോരാതെ പെയ്യുന്ന മഴയില്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി നാലു ജീവനുകള്‍ നഷ്ടമായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി.എന്നിട്ടും ജലനിരപ്പില്‍ കുറവ് വന്നില്ല. ജലനിരപ്പ് 141 അടി എത്തിയതിനാല്‍  മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍,മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശിച്ചു.

എറണാകുളം കളമശേരി അപ്പോളോ ടയേഴ്സിനു സമീപം മണ്ണിടിഞ്ഞുവീണ് ലോറി ‌ഡ്രൈവര്‍ നെയ്യാറ്റിന്‍കര കൊച്ചോട്ടുകോണം ഉദിയന്‍കുളങ്ങര പനവിള വീട്ടില്‍ തങ്കരാജ് (72) മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ ലോറി നിറുത്തി പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിഞ്ഞുവീണത്. കണ്ണൂര്‍ ഇരിക്കൂര്‍ പെടയങ്കോട്  സ്വദേശി പാറമ്മല്‍ സാജിദിന്റെ മകന്‍ നാലുവയസുള്ള അബൂബക്കര്‍ നസല്‍ മീന്‍ വളര്‍ത്തല്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മൂന്നു ദിവസം മുമ്ബ് വീട്ടില്‍ നിന്ന് കാണാതായ കാട്ടാക്കട പശുവണ്ണറ സ്വദേശി ലളിതാഭായിയുടെ(72) മൃതദേഹം ഇന്നലെ നെയ്യാറില്‍ പാലക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തി.
കരകവിഞ്ഞൊഴുകിയ തൃശൂര്‍ പട്ടേപ്പാടം ആനക്കച്ചിറ തോട്ടില്‍ വീണ് അലങ്കാരത്തുപറമ്ബില്‍ ബെന്‍സിന്‍, ബെന്‍സി ദമ്ബതികളുടെ ഏക മകന്‍ ആരോം ഹെവന്‍ മരിച്ചു. മുറ്റത്ത് മാതാവ് കുളിപ്പിക്കാന്‍ എണ്ണ തേയ്പ്പിക്കുന്നതിനിടെ കുതറി ഓടിയപ്പോള്‍ മണ്ണിടിഞ്ഞ് തോട്ടില്‍ വീഴുകയായിരുന്നു. ബെന്‍സി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൂറെദൂരം ഒഴുകിയ ബെന്‍സിയെ അയല്‍ക്കാര്‍ രക്ഷപെടുത്തി. വൈകിട്ടാണ് ഹെവന്റെ മൃതദേഹം കിട്ടിയത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. പല ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി. പത്തനംതിട്ടയില്‍ കല്ലേലി, മുറിഞ്ഞകല്‍, കൊടുമണ്‍, ഏനാദിമംഗലം ഭാഗങ്ങളില്‍ മലയിടിച്ചിലുണ്ടായി. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.

86

ദുരിതാശ്വാസ ക്യാമ്ബ്

1974 പേരെ

മാറ്റിപാര്‍പ്പിച്ചു

589

കുടംബങ്ങള്‍

47

തലസ്ഥാനത്ത് മാത്രം

 ശബരിമലയില്‍ നിയന്ത്രണം

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു നട തുറക്കുന്ന ശബരിമലയില്‍ അടുത്ത മൂന്നു, നാലുദിവസത്തേക്ക് ഭക്തരുടെ എണ്ണം നിയന്ത്രിക്കും. എണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി തീരുമാനിക്കും. നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പമ്ബാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് നിറുത്തും. എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും.

തുറന്ന മറ്റു ഡാമുകള്‍

കക്കി-ആനത്തോട്, മൂഴിയാര്‍, മണിയാര്‍, ചിമ്മിനി ഡാമുകള്‍. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ചില്‍ നിന്ന് അഞ്ച് ഇഞ്ചായി ഉയര്‍ത്തി.

ബുധന്‍ വരെ ശക്തമായ മഴ

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും തെക്കന്‍ ജില്ലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ സാധാരണ മഴയും. വ്യാഴാഴ്ചയ്ക്കുശേഷം മഴ കുറയും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്ത് നിലവിലുള്ള ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമാകും. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച്‌ 18ന് ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കും. വടക്കന്‍ തമിഴ്നാടിനു മുകളിലും തെക്കു കിഴക്കന്‍ അറബിക്കടലിലും ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇന്നോ നാളെയോ അറബിക്കടലില്‍ മറ്രൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല. ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഓറഞ്ച് അല‌ര്‍ട്ട്
എറണാകുളം,തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്

യെല്ലോ അലര്‍ട്ട്
ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം

Facebook Comments Box

By admin

Related Post