കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളായ രണ്ടുപേരും കൊല്ലപ്പെടാനിടയായ വാഹനാപകടം നടന്ന ഒക്ടോബര്‍ 31ലെ രാത്രിയില്‍ ഫോര്‍ട്ട്കൊച്ചിയിലെ നമ്ബര്‍18 ഹോട്ടലില്‍ സംഭവിച്ചതെന്ത്? പല കഥകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ആ രാത്രിയില്‍ വന്‍തോതില്‍ മയക്കുമരുന്നിെന്റയും മദ്യത്തിെന്റയും ഉപയോഗം ഇവിടെ നടെന്നന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.
കൂടാതെ, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് റാക്കറ്റിലെ സംഘങ്ങള്‍ ഇവിടെ എത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതിലൂടെ ഇതിലേക്ക് എത്താവുന്ന ഏറ്റവും വലിയ തെളിവാണ് ഇല്ലാതാക്കിയത്. എന്നാല്‍, സമീപത്തെ മറ്റ് സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് ഇവിടേക്ക് എത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനൊപ്പം ഹോട്ടലില്‍ ഒത്തുകൂടിയവരുടെ സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയതായാണ് സംശയിക്കുന്നത്. ഐ.ടി ആക്ടിലെ 66ഇ വകുപ്പ് പ്രകാരമുള്ള ഇൗ കുറ്റത്തിന് മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
സംഭവത്തിെന്റ യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്താന്‍ അപകടമുണ്ടായ കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജുവിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പൊലീസ് തുടങ്ങി. അപകടത്തില്‍പെട്ട ബൈക്ക് ഓടിച്ചിരുന്ന കാഞ്ഞൂര്‍ സ്വദേശി ഡിനില്‍ ഡേവിഡിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. രാത്രി പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ അന്‍സി കബീര്‍ അടക്കമുള്ളവരുടെ വാഹനം ഡിനിലിെന്റ ബൈക്കില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
സൈജു അപകടസ്ഥലത്ത് എത്തിയതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇയാള്‍ എന്തിനാണ് ഇവരെ പിന്തുടര്ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ ഹോട്ടലിലും തുടര്‍ന്ന് ചക്കരപ്പറമ്ബ് വരെയുള്ള ഹൈവേകളിലും സംഭവിച്ചതെന്താണെന്ന കൃത്യമായ വിവരം പുറത്തുകൊണ്ടുവരാനാവുമെന്നാണ് പൊലീസിെന്റ പ്രതീക്ഷ.