Kerala News

വയറ് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി: തൃശ്ശൂരില്‍ പിതാവിന് ഇരട്ട ജീവപര്യന്തം

Keralanewz.com

തൃശ്ശൂര്‍: മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 10 വര്‍ഷം കഠിന തടവും, 30,000 രൂപ പിഴയും.

കാരുമാത്ര നെടുങ്ങാണത്തുക്കുന്ന് സ്വദേശി കല്ലിപറമ്ബില്‍ വീട്ടില്‍ റഷീദ് (44) നെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2018-19 കാലഘട്ടത്തില്‍ പലപ്പോഴായിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

2020 ല്‍, വയറ് വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, പിതാവ് മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതാണെന്ന് തെളിഞ്ഞത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. പിഴ തുക പെണ്‍കുട്ടിയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.

പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ഡിഎന്‍എ പരിശോധനയുടെ റിപ്പോര്‍ട്ട് അടക്കം 22 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 19 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ.എന്‍.സിനിമോള്‍ ഹാജരായി. സി ഐ മാരായ ബിജോയ് പി ആര്‍, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്

Facebook Comments Box