തിരുവനന്തപുരം:കടലാക്രമണം തടയാന്‍ 344 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ കടലാക്രമണ ഭീഷണിയുള്ള 206 കിലോമീറ്റര്‍ ദൂരത്തില്‍ 108 കിലോ മീറ്ററില്‍ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ബാക്കി 101 കിലോമീറ്റര്‍ പ്രദേശത്തെ സംരക്ഷണത്തിനാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന 5300 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യഘട്ടമായി 1500 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കടലാക്രമണം രൂക്ഷമായ ചെല്ലാനം പ്രദേശത്ത് ടെട്രോപോഡ് ഉപയോഗിച്ചുള്ള 344.20 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കാന്‍ പദ്ധതി തയാറാക്കി. നടപടികള്‍ അന്ത്യഘട്ടത്തിലാണ്.
പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തില്‍ കടല്‍ഭിത്തികളുടേയും പുലിമുട്ടുകളുടേയും പുതുക്കിയ ഡിസൈനുവേണ്ടി വിദശദ പഠനം നടത്താന്‍ തീരുമാനിച്ചു.
രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊല്ലങ്കോട്, ശംഖുമുഖം, ആലപ്പാട് കൊടുങ്ങല്ലൂര്‍, പൊന്നാനി, കാപ്പാട്, തലശേരി, വലിയ പറന്പ് തുടങ്ങിയ പ്രദേശങ്ങളില്‍ അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കും. ഇതുകൂടാതെ അടിയന്തര കടലാക്രമണ പ്രതിരോധത്തിനായി 12.69 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ജിയോ ട്യൂബ് സംവിധാനം കടലാക്രമണം തടയുന്നതിനുള്ള ശാശ്വത സംവിധാനമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയെ അറിയിച്ചു.
കടലാക്രമണം ഏറ്റവും രൂക്ഷമായ വാച്ചാക്കല്‍, കന്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി, ചെറിയ കടവ് എന്നീ പ്രദേശങ്ങളില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള എട്ടു കോടിയുടെ അഞ്ച് പ്രവര്‍ത്തികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്നത്. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പ്രവൃത്തി പ്രയോജനകരമായിക്കണ്ടു.ഇതിന്റെ സമീപത്തുള്ള വീടുകള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചതായി കണ്ടില്ല.കടല്‍ക്ഷോഭം രൂക്ഷമാകുന്ന വേളയില്‍ ജിയോ ട്യൂബുകള്‍ക്ക് സ്ഥാന ഭ്രംശം വന്നതായും അവ കടലിലേക്ക് താഴ്ന്നു പോകുന്നതായും കാണപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ.കെ. ശൈലജ, വി.കെ. പ്രശാന്ത്, കെ.എന്‍. ഉണ്ണികൃഷ്ണന്, കെ. ആന്‍സലന്‍, കെ.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.