വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യാനാവില്ല എന്ന് കോടതി.മാർപ്പാപ്പയുടെ കത്ത് പ്രകാരം 2023 ഓഗസ്റ്റ് 20 മുതൽ എറണാകുളം രൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണം കർശനമായി നടപ്പാക്കണം എന്നുള്ള ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവിന്റെ കല്പന റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വിമത വൈദികർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്.എറണാകുളം അങ്കമാലി അതിരൂപത, സീറോ മലബാർ സഭയിലെ ഒരു യുണിറ്റ് മാത്രമാണെന്നും സീറോമലബാർ സഭ കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭ ആയതിനാൽ ഇതിന്റെ പരമാധികാരി റോമിലെ മാർപ്പാപ്പ ആണെന്നും, ആയതിനാൽ മാർപ്പാപ്പയുടെ പ്രതിനിധി അദേഹത്തിന്റെ പേരിൽ ആവശ്യപ്പെടുന്നത് അനുസരിക്കാൻ ഇവിടുത്തെ വൈദികർക്ക് കടമയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Facebook Comments Box