CRIMEKerala NewsPolitics

11 കോടി അപ്രത്യക്ഷമായി. കോട്ടയം നഗരസഭയില്‍ പ്രതിഷേധം കനക്കുന്നു; അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ആരെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ നഗരസഭ .

Keralanewz.com

കോട്ടയം: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി യു.ഡി.എഫ്.
നേതൃത്വത്തില്‍ മാറി മാറി വന്ന ഭരണ സമിതി നഗരസഭയിൽ അഴിമതി സ്ഥിരം സംവിധാനമാക്കി മാറ്റിയെന്നാണ് എൽ ഡി എഫ് ഉന്നയിക്കുന്ന ആരോപണം.

നഗരസഭയുടെ 20 വര്‍ഷത്തെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ചെക്ക് ആന്‍ഡ് ഡ്രാഫ്റ്റ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും നഗരസഭയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപെട്ട് മുനിസിപ്പല്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ബാങ്കുകളിലെ റീ കണ്‍സിലിയേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടില്ല. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കല്‍ ജീവനക്കാരാണ്.
ഇരുപതു വര്‍ഷത്തിലേറെയായി യു.ഡി.എഫ്. നേതൃത്വത്തില്‍ മാറി മാറി വന്ന ഭരണ സമിതി അഴിമതിയെ നഗരസഭയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്ന വസ്തുതയാണ് അക്കൗണ്ട്‌സ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.

നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച്‌ വരവുവച്ച ചെക്കുകളാണു പണമായി ബാങ്കുകളിലെത്താതിരുന്നത്. ചെക്കുകള്‍ ബാങ്കിലയച്ച്‌ തുക ലഭിച്ചുവെന്നുറപ്പു വരുത്തുന്നതിനു പകരം ചെക്ക് ലഭിക്കുന്നതോടെ നഗരസഭയില്‍ പണം തരേണ്ടവരുടെ ഫയല്‍ ഒളിപ്പിച്ച്‌ പണം തട്ടുന്ന രീതിയാണു ഭരണസമിതി സ്വീകരിച്ചതെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

അഖില്‍ വര്‍ഗീസ് എന്ന ജീവനക്കാരനുള്‍പ്പെടെ നടത്തിയ പെന്‍ഷന്‍ഫണ്ടിലേ തട്ടിപ്പ് പുറത്തുവന്നിട്ടും അതിനേക്കാള്‍ വലിയ തട്ടിപ്പു സംശയിച്ചതിന്റെ തുടര്‍ച്ചയായി നടന്ന ഓഡിറ്റ് പരിശോധനയ്ക്ക് അനുകൂലമായ നിലപാടല്ല ഭരണ നേതൃത്വം സ്വീകരിച്ചത്. വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങളിലേക്കു കടക്കുകയാണ് സി.പി.എം..
ഇന്നലെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നഗരസഭയിൽ ഉപരോധ സമരം നടത്തിയെങ്കിലും , സമരക്കാരോട് കയർത്തു സംസാരിക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് നഗരസഭാ ചെയർപേർസൺ ബിൻസി സെബാസ്റ്റ്യൻ ചെയ്തത്.

Facebook Comments Box