മകളെ വിവാഹ വാഗ്‌ദാനം നല്‍കി പറ്റിച്ചു; രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവായ മുൻ എംപിയും
രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിക്കായി പ്രതിപക്ഷ നേതാവ് മുറവിളി കൂട്ടുമ്ബോള്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവായ മുൻ എംപിയും.
ഈ നേതാവിന്റെ മകളെ വിവാഹം കഴിക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ രാഹുല്‍ ഈ ബന്ധത്തില്‍ നിന്നും പിൻമാറി. പെണ്‍കുട്ടി പിന്നാക്ക വിഭാഗമായതിനാല്‍ തന്റെ വീട്ടുകാർ ബന്ധം അംഗീകരിക്കില്ലെന്നായിരുന്നു രാഹുലിന്റെ ന്യായം. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എഐസിസി നേതൃത്വത്തിന് നേരത്തെ പരാതി കൊടുത്തിരുന്നു.
രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി വിഷയത്തില്‍ എഐസിസി നേതൃത്വം വലിയ താല്‍പര്യം കാണിക്കാത്തതിനെ തുടർന്ന് മകളുടെ ദുരവസ്ഥ മുൻ എംപിയായ നേതാവും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഈ നേതാവ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ വിഷയം കൂടി പിടിവള്ളിയാക്കിയാണ് വി ഡി സതീശൻ രാഹുലിനെതിരായ നിലപാട് കടുപ്പിച്ചത്. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും രാഹുല്‍ രാജി വെക്കണമെന്ന അഭിപ്രായം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നിലവില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഷാഫി പറമ്ബൻ എം പി മാത്രമാണ് രാഹുലിനെ പരസ്യമായി പിന്തുണച്ചത്.