വീണ്ടും ഹണിട്രാപ്പ്, മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പിൽ പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.
33 കാരിയായ ഷിജിമോളെ യാണ് കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് സമീപം പാലച്ചുവട് എം ഐ ആർ ഫ്ലാറ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്
വരാപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് ഷിജി.കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ബിസിനസുകാരന്റെ കെണിയിൽ പെടുത്തിയ ഇവർ 38 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പരാതിയുമായി എത്തിയത്
സുഹൃത്ത് വഴിയാണ് ഈ ബിസിനസുകാരൻ ഷിജി യെ പരിചയപ്പെട്ടത്.അങ്ങനെ ഷിജി ക്ഷണിച്ചത് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബർ ഷിജിയുടെ ഫ്ലാറ്റിലെത്തി ബിസിനസുകാരനെ ശീതള പാനീയത്തിൽ ലഹരി ചേർത്ത്, മയക്കികിടത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തു കെണിയിൽ പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു
അന്നുമുതൽ അടുത്തകാലംവരെ 38 ലക്ഷം രൂപ തട്ടിയെടുത്തു.വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിസിനസുകാരൻ പോലീസിനെ വിവരമറിയിച്ചു.ഇവർ തമ്മിൽ പരിചയപ്പെടുന്ന ശേഷം ബിസിനസുകാരനെ ഷിജി ഫോണിൽ വിളിക്കുമായിരുന്നു
ഫോണിലൂടെ ക്ഷണിച്ചതിനു ശേഷമാണ് ബിസിനസുകാരൻ ഫ്ലാറ്റിൽ എത്തിയത്.അങ്ങനെ ബിസിനസ്സുകാരൻ ഫ്ലാറ്റിൽ വന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ തന്റെ കൈവശം ബിസിനസുകാരന്റെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തത്