കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. രാജി വത്തിക്കാൻ അംഗീകരിച്ചു.
നീണ്ട പതിനൊന്ന് വര്‍ഷം സിറോ മലബാര്‍ സഭയെ നയിച്ചതിന് ശേഷമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്നത്. ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യൻ വാണിയപുരക്കലിന് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നൽകി. ബിഷപ്പ് ബോസ്കോ പുത്തൂര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍. സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താൻ സ്ഥാനം ഒഴിയുന്നതായി മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചത്.
Facebook Comments Box