തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
നിയമപരമായ കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അവരാണ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. ആര്‍ക്കും പോയി നോക്കാവുന്നതാണ്. താൻ എന്തുകൊണ്ടാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ബൃന്ദകാരട്ടിന്റെ പ്രസ്താവന തള്ളിക്കളയുകയാണ്. ഒരു തെരഞ്ഞെടുപ്പില്ലെങ്കിലും ബൃന്ദകാരാട്ട് മത്സരിച്ചിട്ടുണ്ടോയെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. ബി.ജെ.പി ടിക്കറ്റില്‍ ഗവര്‍ണര്‍ കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് ബൃന്ദകാരാട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗവര്‍ണര്‍ എത്തുമ്ബോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം. ഗവര്‍ണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.