Thu. Apr 18th, 2024

മരംമുറി: കേരളം അനുമതി നല്‍കിയ രേഖ തമിഴ്നാട് പുറത്തുവിട്ടു

Keralanewz.com

ചെന്നൈ: വിവാദമായ മുല്ലെപ്പരിയാര്‍ ഡാമിലെ മരംമുറിയുമായി ബന്ധെപ്പട്ട നടപടിക്രമങ്ങളുടെയും കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതിെന്‍റയും രേഖകള്‍ പുറത്തുവിട്ട് തമിഴ്നാട്.

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ കേരളം അനുമതി മരവിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് അനുമതിയെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് തമിഴ്‌നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തിറക്കിയത്.

തമിഴ്‌നാടിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്ന കേരള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) ബെന്നിച്ചന്‍ തോമസ് ഒപ്പിട്ട ഉത്തരവിെന്‍റ പകര്‍പ്പാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. ബേബി ഡാം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് മരംമുറിച്ചുമാറ്റുന്നതിന് തമിഴ്നാട് അപേക്ഷ നല്‍കിയിരുന്നത്. മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലെ തമിഴ്‌നാട് പാട്ടത്തിനെടുത്ത 40 സെന്‍റ് സ്ഥലത്തെ 15 മരങ്ങള്‍ മുറിച്ചുനീക്കാന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ് റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും ശിപാര്‍ശ ചെയ്തു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള പാട്ടക്കരാറിലെ അഞ്ചാം വകുപ്പ് പ്രകാരം പാട്ട ഭൂമിയിലെ മരങ്ങളും മറ്റും അറ്റകുറ്റപ്പണികള്‍ക്കായി വെട്ടിമാറ്റാന്‍ പാട്ടക്കാരനായ തമിഴ്നാടിന് അവകാശമുണ്ട്. വനവിഭവങ്ങള്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനു പുറത്തു കൊണ്ടുപോകരുതെന്നും വ്യവസ്ഥയുണ്ട്. ബെന്നിച്ചന്‍ തോമസിെന്‍റ ഉത്തരവ് തേക്കടി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോജക്‌ട് ടൈഗര്‍) എ. പി. സുനില്‍ ബാബു നവംബര്‍ ആറിന് തമിഴ്‌നാട് ഉദ്യോഗസ്ഥനായ തേനി ജില്ലയിെല കമ്ബം ഡബ്ല്യു.ആര്‍.ഡി എക്‌സി.എന്‍ജിനീയര്‍ ജെ. സാം എര്‍വിന് കൈമാറി. ഇതില്‍ 15 മരങ്ങളുടെ ഇനവും അതിെന്‍റ സവിശേഷതകളും അനുബന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവിെന്‍റ പകര്‍പ്പ് കേരള ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അയച്ചിരുന്നു. ബേബി ഡാമിന് താഴെയുള്ള 23 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ 2021 നവംബര്‍ അഞ്ചിന് തമിഴ്നാട് നല്‍കിയ അപേക്ഷയിന്‍മേല്‍ ഏഴിനാണ് തമിഴ്നാടിെന്‍റ പാട്ടാവകാശം നിലനില്‍ക്കുന്ന 40 സെന്‍റ് ഭൂമിയിലെ 15 മരങ്ങള്‍ വെട്ടിമാറ്റാന്‍ കേരള വനം വകുപ്പ് അനുമതി നല്‍കിയത്.

Facebook Comments Box

By admin

Related Post