തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിലെ ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള സംഘര്‍ഷം: കേസെടുത്ത് പൊലീസ്
കോട്ടയം തലയോലപ്പറമ്ബ് പ്രസാദഗിരി പള്ളിയിലെ സംഘർഷത്തില്‍ പൊലീസ് കേസെടുത്തു. വികാരിമാരായ ജോണ്‍ തോട്ടുപുറം, ജെറിൻ, രണ്ട് ഇടവകാംഗങ്ങള്‍ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഏകീകൃത കുർബാനയെ ചൊല്ലി പള്ളിയില്‍ സംഘർഷം ഉണ്ടായത്.
തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുർബാനക്കിടെ ഉണ്ടായ സംഘർഷത്തില്‍ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഫാദർ ജോണ്‍ തോട്ടുപുറം, ഫാദർ ജെറിൻ എന്നിവരുടെയും രണ്ട് ഇടവക അംഗങ്ങളുടെയും പരാതിയിലാണ് കേസെടുത്തത്. ദേഹോപദ്രവം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഘർഷത്തിനിടെ പെപ്പർ സ്പ്രേ ഉപയോഗിച്ചതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പള്ളിയില്‍ പുതുതായി ചുമതല ഏറ്റെടുത്ത വൈദികൻ ജോണ്‍ തോട്ടുപുറം കുർബാന അർപ്പിക്കുമ്ബോള്‍ ആയിരുന്നു വിമത വിഭാഗം എതിർപ്പുമായി എത്തിയത്. തുടർന്ന് രണ്ട് വിഭാഗക്കാർ തമ്മില്‍ പരസ്പരം സംഘർഷത്തില്‍ ഏർപ്പെടുകയായിരുന്നു. വികാരി ജെറിൻ്റെ നേതൃത്വത്തിലാണ് വിമത വിഭാഗം കുർബാനയെ ചൊല്ലി തർക്കവുമായി എത്തിയത്. സംഘർഷത്തില്‍ പള്ളിയിലെ സാധന സാമഗ്രികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തിയായിരുന്നു സംഘർഷം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം പള്ളിയില്‍ പുതുതായി ചുമതല ഏറ്റെടുത്ത വൈദികൻ ജോണ്‍ തോട്ടുപുറം കുർബാന അർപ്പിക്കുമ്ബോള്‍ ആയിരുന്നു വിമത വിഭാഗം എതിർപ്പുമായി എത്തിയത്. തുടർന്ന് രണ്ട് വിഭാഗക്കാർ തമ്മില്‍ പരസ്പരം സംഘർഷത്തില്‍ ഏർപ്പെടുകയായിരുന്നു. വികാരി ജെറിൻ്റെ നേതൃത്വത്തിലാണ് വിമത വിഭാഗം കുർബാനയെ ചൊല്ലി തർക്കവുമായി എത്തിയത്. സംഘർഷത്തില്‍ പള്ളിയിലെ സാധന സാമഗ്രികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തിയായിരുന്നു സംഘർഷം അവസാനിപ്പിച്ചത്.