പാല:കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നിമ്മി ട്വിങ്കിൾ രാജിനെതിരെ വ്യക്തിഹത്യയുമായി വൈസ് പ്രസിഡന്റ് രാജേഷ് B…..
കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെട്ട രമണി നാരായണന്‍ എന്ന സ്ത്രീക്ക് വഴി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ വന്നിട്ടുള്ളത്. പരാതിക്കടിസ്ഥാനമായ സ്ഥലം ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രി സ്ഥാപിക്കുന്നതിനായി മാത്രം വെട്ടുവയലില്‍ കുടുംബം വിട്ട് നല്‍കിയിട്ടുള്ളതാണ്. ആയതിലൂടെ വഴി ഉണ്ടായിരുന്നതല്ല. എന്നാല്‍ അവരുടെ ബൂദ്ധിമുട്ട് മനസിലാക്കി ഗ്രാമ പഞ്ചായത്ത് അവര്‍ക്ക് നടപ്പ് വഴി അനുവദിച്ചിട്ടുള്ളതായിരുന്നു. വഴിയുടെ അന്നത്തെ അവസ്ഥ (2021-ലെ അവസ്ഥ) നിലനിര്‍ത്തുന്നതിന് മുന്‍സിഫ് കോടതി നിര്‍ദ്ദേശിച്ചിരുന്നതുമാണ്. ആയതില്‍ ഗ്രാമ പഞ്ചായത്ത് ഒരു മാറ്റവും വരുത്തിയിട്ടുമില്ല മാറ്റം വരുത്തുന്നതിന് ശ്രമമിച്ചിട്ടുമില്ലാത്തതാണ്. അനുമതിയില്ലാതെ പഞ്ചായത്ത് വക സ്ഥലത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വയ്‍ക്കുന്നതിന് നോട്ടീസ് നല്‍കുക മാത്രമാണ് ഗ്രാമ പഞ്ചായത്തും അതിന്റെ സെക്രട്ടറിയും ചെയ്‌തിട്ടുള്ളത്. നിയമ വിരുദ്ധമായ ഒന്നും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എന്നാല്‍ ശ്രീമതി രമണിയും ചില വക്കീല്‍ പണിക്കാരും ചേര്‍ന്ന് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നത് മനസിലാക്കി ജീവനക്കാരും ജനപ്രതിനിധികളും ഇടപെടില്ല എന്ന് ഉറപ്പാക്കി ശ്രീമതി രമണിയില്‍ നിന്ന് പ്രതിഫലം പറ്റി ഗൂഢാലോചന നടത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നടത്തിയ ശ്രമമാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ബഹു കോടതി നിര്‍ദ്ദേശം അട്ടിമറിക്കാനാണ് ശ്രീ രാജേഷും വക്കീല്‍ പണിക്കാരനും ശ്രമം നടത്തിയിട്ടുള്ളത്. രാജേഷും വക്കീല്‍ പണിക്കാരനും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഗൂഢാലോചന വ്യക്തമാണ്. പോലീസിനും പാരിതോഷികം നല്‍കി വശത്താക്കിയതായും സംശയിക്കാവുന്ന തരത്തിലുള്ള സംഭാഷണമാണ് വീഡിയോയില്‍ ഉള്ളതെന്ന് കാണാവുന്നതാണ്. പ്രസിഡന്റും സെക്രട്ടറിയും ഹിറ്റാച്ചി കൊണ്ടുവന്ന് കോണ്‍ക്രീറ്റ് നശിപ്പിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ശ്രീ രാജേഷ് ഗ്രാമ പഞ്ചായത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണെന്നും പഞ്ചായത്ത് വൃത്തങ്ങൾ അറിയിച്ചു.