കോട്ടയം: പുതുപ്പള്ളിയില്‍ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാര്‍ഥികള്‍ . എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വാകത്താനം, മീനടം, പാമ്ബാടി പഞ്ചായത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും .തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുക്കും .തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും. യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ അകലകുന്നം, അയര്‍ക്കുന്നം ,കൂരോപ്പട പഞ്ചായത്തുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വീട് കയറും. പാമ്ബാടിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും.
എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാലിനായി കുമ്മനം അടക്കള്ള മുതിര്‍ന്ന നേതാക്കള്‍ ഇന്ന് രംഗത്തിറങ്ങും .കോട്ടയം നഗരത്തില്‍ യു.ഡി.എഫ് കാലത്ത് നിര്‍മ്മിച്ച ആകാശപാതയുടെ ബല പരിശോധനയും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കളത്തില്‍ ഈ വിഷയവും സജീവ ചര്‍ച്ചയിക്കാനാണ് സി.പി.എമ്മും ബി.ജെ. പിയും ലക്ഷ്യമിടുന്നത്.
അതേസമയം പുതുപ്പള്ളിയിലെ വികസന ചര്‍ച്ചയില്‍ നിന്ന് യു.ഡി.എഫ് പിന്തിരിഞ്ഞോടുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ ആരോപിച്ചു. വികസനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രമാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കും. തൃക്കാക്കരയിലേത് പോലെ മന്ത്രിമാര്‍ വീട് കയറി വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രം ആരുമായും ചര്‍ച്ചക്ക് എല്‍.ഡി.എഫ് തയ്യാറാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കുന്നുവെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.