Thu. May 2nd, 2024

മിഷൻ 2030-30 എം എൽ എമാർ പ്ലാനുമായി ജോസ് കെ മാണി. കോട്ടയത്തു കൂടിയ പാർട്ടി യോഗ തീരുമാനങ്ങൾ.

Keralanewz.com

കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ സംസ്ഥാന തെരെഞ്ഞെടുപ്പിന് ശേഷം ഇന്ന് ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്നു. ഒരു ദിവസം നീണ്ടു നിന്ന യോഗമാണ് കോട്ടയത്ത് ചേര്‍ന്നത്. മിഷന്‍ 2030 ലക്ഷ്യമിടുന്നത് കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ജനസ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും പാര്‍ട്ടിയായി മാറുക എന്നുള്ളതാണ്. അതിനായി സമൂഹത്തിന്റെ എല്ലാ തുറകളിലും, എല്ലാ വിഭാഗങ്ങള്‍ക്കിടയിലുമുള്ള ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണ്. നിലവിലുള്ള പോഷകസംഘടനകള്‍ക്കും, പരമ്പരാഗതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം ഒട്ടേറെ പുതിയ മേഖലകളിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) ആദ്യമായി ബാലവേദി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിക്കുന്ന ബാലവേദിക്ക് പ്രത്യക്ഷ രാഷ്ട്രീയ സ്വഭാവം ഉണ്ടാവില്ല. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പാനുള്ള പരിശീലനങ്ങള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, രക്ഷാകര്‍ത്താകള്‍ക്കായുള്ള പേരന്റിംഗ് പ്രോഗ്രാം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പരമ്പരാഗത പോഷകസംഘടനകള്‍ക്ക് പുറമെ 7 പുതിയ പാര്‍ട്ടി ഫോറങ്ങള്‍ രൂപീകരിക്കാനും തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും, ജനപ്രതിനിധികളുടേയും ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള സ്‌ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍, യുവാക്കളെ കേന്ദ്രീകരിച്ച് കായിക വേദി, കലാ സാംസ്‌കാരിക വേദി തുടങ്ങിയ ഫോറങ്ങള്‍ ഇതിന്റെ ഭാഗമായി രൂപീകരിക്കും.സമാന്തര പ്രതിപക്ഷനേതാവാകാനുള്ള ശ്രമമാണ് കേരളാ ഗവര്‍ണ്ണര്‍ നടത്തുന്നതെന്ന് യോഗം വിലയിരുത്തിബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥനാങ്ങളില്‍ ബോധപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ഗവര്‍ണ്ണറുടെ നടപടികള്‍.കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്ന നിലയില്‍ നവംബര്‍ 14 ന് കോട്ടയം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും വാര്‍ഡ് തലത്തില്‍ മോചനജ്വാല സംഘടിപ്പിക്കും. ജനകീയ പ്രചരണ ജാഥകള്‍, വിദ്യാലയങ്ങില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ലഘുലേഖ വിതരണം എന്നിങ്ങനെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരതാഫണ്ട് വഴി കിലോയ്ക്ക് 250 രൂപ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഈ ആവശ്യം മുന്‍നിര്‍ത്തി കേരളാ കോണ്‍ഗ്രസ്സ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷം ആവശ്യമുള്ളതിനേക്കാള്‍ 4,25,000 ടണ്‍ ഇറക്കുമതി നടത്തി. ഇത് രാജ്യത്തെ റബ്ബര്‍ കര്‍ഷകരോട് ചെയ്ത കടുത്ത അപരാധമാണ്.കേന്ദ്രസര്‍ക്കാര്‍ ഈ നയം തിരുത്തി റബ്ബറിന്റെ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കണം. കേന്ദ്ര സര്‍ക്കാര്‍ 1947ലെ റബ്ബര്‍ ആക്ട് പിന്‍വലിച്ച് പുതിയ റബര്‍ പ്രൊമോഷന്‍ & ഡെവലെപ്മെന്റ് ബില്‍ കൊണ്ടുവരികയാണ്. പുതിയ നിയമത്തിലെ പല നിര്‍ദ്ദേശങ്ങളും, കര്‍ഷക വിരുദ്ധമാണ്. ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) നിരവധിതവണ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തില്‍ റബ്ബറിനെ കാര്‍ഷിക ഉത്പന്നമായി പ്രഖ്യാപിച്ച് 1 കിലോ റബ്ബറിന് 250 രൂപ എങ്കിലും താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കണം. പുതിയ റബ്ബര്‍ ബില്‍, റബ്ബറിനെ വ്യാവസായിക ഉല്‍പ്പന്നമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം.ബഫര്‍സോണ്‍ വിഷയം പോലെ തന്നെ മലയോര കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്ന ഇടുക്കിയിലെ ഭൂപ്രശ്നം, പത്തനംതിട്ടയിലെ പട്ടയവിഷയങ്ങള്‍, നെല്‍ കര്‍ഷകരും നാളികേര കര്‍ഷകരും നേരിടുന്ന പ്രതിസന്ധി എന്നീ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.

Facebook Comments Box

By admin

Related Post