കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഢിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ – തലശേരി, പെരിങ്ങത്തൂര്‍ – നാദാപുരം, തലശേരി റൂട്ടുകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി.
ഇതു കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാര്‍ വലത്തു കരിയാട് – തലശേരി – കണ്ണൂര്‍ റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടര്‍ ചക്കരക്കല്‍ മൗവ്വഞ്ചേരി എക്കാലല്‍ സത്യാനന്ദനെയാണ് (59) ചൊക്ളി പൊലിസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.
ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബസ് യാത്രക്കാരായ എട്ട്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പത്ത് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രധാന അധ്യാപകനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചൊക്ളി പൊലീസ് രണ്ടു വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ കേസെടുത്തത്.
കഴിഞ്ഞ 26 മുതല്‍ ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ ബസ് തൊഴിലാളികളെ കള്ള കേസില്‍ കുടുക്കുന്ന പ്രവണത തുടര്‍ന്നാല്‍ ബസ് വ്യവസായം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബസ് ഓണേഴ്സ് കോ ഓര്‍ഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ കരു വാരത്ത് പറഞ്ഞു.