ഗായിക കെഎസ് ചിത്രയ്ക്ക് നേരെ അയോധ്യ പരാമര്‍ശത്തില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ.
രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും മന്ത്രി പറഞ്ഞു.
വീടുകളില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും എം ടി വാസുദേവൻ നായര്‍ക്ക് അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.